ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന്‍ പ്രതിമ തൃശൂരിലെത്തി. തൃശൂര്‍ പൂങ്കുന്നം പുഷ്പഗിരി അഗ്രഹാര സീതാരാമസ്വാമി ക്ഷേത്രത്തിന് മുന്നിലാണ് 55 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നത്. ആന്ധ്ര പ്രദേശിലെ നന്ദ്യാല്‍ അല്ലഗഡയിലാണ് പ്രതിമ നിര്‍മ്മിച്ചത്.

ചൊവ്വാഴ്ച്ച രാവിലെ വന്‍ ജനാവലിയുടെ അകമ്ബടിയോടെയാണു പ്രതിമയെ നഗരത്തിലേക്കു സ്വീകരിച്ചത്.നഗരാതിര്‍ത്തിയായ മണ്ണുത്തി ചെറുകുളങ്ങര ക്ഷേത്രത്തില്‍ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ പ്രതിമയെ മാല ചാര്‍ത്തി സ്വീകരിച്ചു. തുടര്‍ന്നു വിവിധ ദേവസ്വം ഭാരവാഹികളുടെ അകമ്ബടിയോടെയാണു സ്വീകരിച്ചത്. സ്വരാജ് റൗണ്ട്, എംജി റോഡ്, പടിഞ്ഞാറെക്കോട്ട വഴിയാണു പ്രതിമ പൂങ്കുന്നത്തെത്തിച്ചത്. പുഷ്പഗിരി അഗ്രഹാരത്തില്‍ പുഷ്പാര്‍ച്ചനയോടെ ഉത്സവാന്തരീക്ഷത്തില്‍ സ്വീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

35 അടി ഉയരമുള്ള പ്രതിമ 20 അടി പീഠത്തില്‍ സ്ഥാപിക്കുന്നതോടെ ആകെ ഉയരം 55 അടിയാകും. ഏറെ തിരഞ്ഞ ശേഷമാണ് പ്രതിമയ്ക്ക് യോജിച്ച പാറ കണ്ടെത്തിയത്. വലതുകൈ കൊണ്ട് അനുഗ്രഹിച്ചും ഇടതു കൈയില്‍ ഗദ കാലിനോട് ചേര്‍ത്തുപിടിച്ചും നില്‍ക്കുന്ന രീതിയിലാണ് പ്രതിമ. പ്രശസ്ത ശില്‍പി വി സുബ്രഹ്മണ്യം ആചാര്യലുവിന്റെ ശ്രീ ഭാരതി ശില്‍പകലാമന്ദിരമാണ് പ്രതിമ നിര്‍മ്മിച്ചത്. നാല്‍പ്പതിലധികം ശില്‍പികളുടെ നാല് മാസത്തെ അദ്ധ്വാനമാണ് ശില്‍പം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക