പാലക്കാട്: ഭര്‍ത്താവ് വീട്ടില്‍ പ്രവേശിപ്പിക്കാത്തതിനാല്‍ യുവതിയും മുന്നുമാസം പ്രായമായ കുഞ്ഞും കഴിഞ്ഞ പന്ത്രണ്ട് ദിവസമായി കഴിയുന്നത് ഭര്‍തൃവിടിന്റെ സിറ്റൗട്ടില്‍.പാലക്കാട് ധോണിയിലാണ് സംഭവം.ധോണിയിലെ ശരണ്യശ്രീ വീട്ടില്‍ മനു കൃഷ്ണനെതിരെയാണ് ഭാര്യ ശ്രുതി പരാതി നല്‍കിയിരിക്കുന്നത്.യുവതിയുടെ പരാതിയില്‍ മനുവിനെതിരെ ഗാര്‍ഹീക പീഡനത്തിന് പൊലീസ് കേസെടുത്തു.

മനു കൃഷ്ണനും പത്തനംതിട്ട സ്വദേശി ശ്രുതിയും (24) ഒരു വര്‍ഷം മുന്‍പാണു വിവാഹിതരായത്. കുട്ടിയുടെ ജനനശേഷം ഈ മാസം ഒന്നിനാണു പത്തനംതിട്ടയില്‍ നിന്ന് ഇവര്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. ഭാര്യയും കുഞ്ഞും എത്തുന്ന വിവരം അറിഞ്ഞതോടെ ഭര്‍ത്താവു വീടു പൂട്ടി പോയെന്നാണു പരാതി. ഒന്‍പതാം തീയതി വരെ സമീപത്തെ വീടുകളില്‍ കഴിഞ്ഞ ശ്രുതി പിന്നീട് കുഞ്ഞുമൊത്തു വീടിന്റെ സിറ്റൗട്ടില്‍ താമസമാക്കുകയായിരുന്നു. വിവാഹമോചനം ആവശ്യപ്പെട്ടും മറ്റും ഭര്‍ത്താവ് ബുദ്ധിമുട്ടിക്കുന്നതായി യുവതിയും മാതാപിതാക്കളും പറയുന്നു.41 പവനോളം സ്ത്രീധനവും ഭര്‍തൃവിട്ടുകാര്‍ക്ക് ഭൂമി വാങ്ങാനുള്ള കാശുമുള്‍പ്പടെ നല്‍കിയിരുന്നതായും ശ്രുതിയുടെ വീട്ടുകാര്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവമറിഞ്ഞ് ഇന്‍സ്‌പെക്ടര്‍ എ.സി. വിപിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചു.യുവതിക്കും കുഞ്ഞിനും സംരക്ഷണം നല്‍കണമെന്ന കോടതി നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്നു പൊലീസ് അറിയിച്ചു. വീടിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ പൊലീസ് ഇടപെട്ടു ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ സഹായം നല്‍കുമെന്നും കോടതി ഉത്തരവു ലഭിച്ചാല്‍ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം യുവതിയുടെ വീട്ടുകാര്‍ തങ്ങളെയാണ് ഉപദ്രവിക്കുന്നതെന്നാണ് മനു പറയുന്നത്. മാ്ട്രിമോണിയല്‍ സൈറ്റ് വഴിയാണ് വിവാഹാലോചന വരുന്നത്.ഇത് യുവതിയുടെ രണ്ടാം വിവാഹമാണ്. എന്നാല്‍ വിവാഹശേഷം ആദ്യവിവാഹത്തിന്റെ ഡിവോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ചോദിച്ചപ്പോള്‍ യുവതിയും യുവതിയുടെ വീട്ടുകാരും പല അവധി പറഞ്ഞൊഴിയുകയായിരുന്നുവെന്നും ഒടുവില് സംശയം തോന്നി കുടുതല്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ക്കും കുടുംബത്തിനും എതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി കൊടുക്കുമെന്നും വിസ്മയയുടെതുള്‍പ്പടെ സംഭവം ചൂണ്ടിക്കാട്ടി തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായും മനു പറയുന്നു.

മാത്രമല്ല കുട്ടിയെയോ യുവതിയെയോ വേണ്ടെന്ന് പറഞ്ഞിട്ടില്ല. വീട്ടുകാരുമായി സംസാരിച്ച്‌ വേണ്ട പരിഹാരങ്ങള്‍ കണ്ടശേഷം വിട്ടിലേക്ക് വന്നാല്‍ മതിയെന്നുമാത്രമെ പറഞ്ഞുള്ളുവെന്നും എന്നാല്‍ അതിന് നില്‍ക്കാതെ യുവതിയും കുടുംബവും അതിക്രമിച്ച്‌ കയറിയതാണെന്നും തന്റെ അച്ഛനെ വരെ കള്ളക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞപ്പോള്‍ പേടിച്ചിട്ടാണ് വീട് പുട്ടി പോയതെന്നുമാണ് മനുവിന്റെ വിശദീകരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക