ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി വിനോദ സഞ്ചാരി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശി രാജേഷ് റെഡ്ഡിയാണ് മരിച്ചത്. നാലു പേരെ രക്ഷിച്ചു. രാജേഷ് റെഡ്ഡിയുടെ മകന്‍ രാമചന്ദ്ര റെഡ്ഡി, നരേന്ദര്‍, നരേഷ്, ബോട്ട് ജീവനക്കാരന്‍ സുനന്ദന്‍ എന്നിവരാണ് രക്ഷപ്പെട്ടത്.

ആലപ്പുഴ സ്വദേശി മില്‍ട്ടന്‍റെ ഉടമസ്ഥതയിലുള്ള വൈറ്റ് ഓര്‍ക്കിഡ് എന്ന ഹൗസ് ബോട്ട് ആണ് അപകടത്തില്‍പ്പെട്ടത്. രാവിലെ നാലു മണിയോടെ ചുങ്കം തന്നിട്ട ബോച്ച്‌ ജെട്ടിക്ക് സമീപമായിരുന്നു സംഭവം. ബുധനാഴ്ചയാണ് നാലംഗ സംഘം പുന്നമട കായലില്‍ വിനോദ സഞ്ചാരത്തിന് എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം ബോട്ടില്‍ കിടന്നുറങ്ങുകയായിരുന്നു സംഘം. ഇന്ന് രാവിലെ അഞ്ചു മണിയോടെ ബോട്ട് മുങ്ങുന്നതായാണ് മറ്റ് ബോട്ടുകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ നാലു പേരെയും ജീവനക്കാരനെയും പുറത്തെത്തിച്ച്‌ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതില്‍ രാജേഷ് റെഡ്ഡി മരിച്ചു. മറ്റ് മൂന്നു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബോട്ടിന്‍റെ അടിത്തട്ടിലെ പലക ഇളകി വെള്ളം ഉള്ളില്‍ കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക