ഭാര്യയെ ശല്യം ചെയ്തതിന് യുവാവിനെ സ്ക്രൂഡ്രൈവര്‍കൊണ്ട് കുത്തി കൊന്നു. മുരിങ്ങൂര്‍ സ്വദേശിയായ താമരശ്ശേരി വീട്ടില്‍ മിഥുന്‍ ആണ് മാള വലിയപറമ്ബ് ജംഗ്ഷനില്‍ വെച്ചു കുത്തേറ്റ് കൊല്ലപ്പെട്ടത്. കഴുത്തിലും നെഞ്ചിലും മൂന്നോളം കുത്തുകള്‍ ഉണ്ടായിരുന്നു.
കരളിനു ഗുരുതരമായ പരിക്ക് പറ്റിയ മിഥുനെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്നും കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യയെ ശല്യം ചെയ്തതിന്റെ പ്രതികരമായാണ് കൊലപാതകം നടന്നത്. കാക്കുളിശ്ശേരി സ്വദേശിയായ ബിനോയ് പറേക്കാടന്‍ ആണ് മിഥുനെ (27) സ്ക്രൂഡ്രൈവര്‍ കൊണ്ടാണ് കുത്തിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group