ജോഹന്നാസ്ബര്‍ഗ് : സുലു രാജകുമാരന്‍ ലെത്തുകുത്തുലയുടെ മൃതദേഹം 2020 നവംബര്‍ 6 ന് ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ ജോഹന്നാസ്ബര്‍ഗിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ രാജകുമാരനോടൊപ്പം കിടക്ക പങ്കിടാന്‍ എത്തിയ നാല് സ്ത്രീകള്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്. രാജകുമാരന്റെ മൃതദേഹം ആദ്യം കണ്ട പൊലീസ് ഉദ്യോഗസ്ഥനും, മെഡിക്കല്‍ ഓഫീസറും കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴി നല്‍കി.

അപ്പാര്‍ട്ട്‌മെന്റില്‍ സുലു രാജകുമാരന്‍ ലെത്തുകുത്തുലയുടെ മൃതദേഹം കണ്ടെത്തിയ അവസ്ഥയെക്കുറിച്ചാണ് പൊലീസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയത്. ലിംഗത്തില്‍ കോണ്ടം ധരിച്ച്‌ മരിച്ച നിലയിലാണ് രാജകുമാരന്റെ മൃതദേഹം കണ്ടെതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. സുലു രാജകുമാരന്‍ ലെത്തുകുത്തുലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ത്‌ഷെഫോഗാറ്റ്‌സോ മോറെമാന്‍ (30) മാര്‍ഗരറ്റ് കൊയ്‌ലെ (42) പോര്‍ട്ടിയ മോള (28), ഗോണ്ട്‌സെ ത്‌ഹോലെ (30) എന്നീ സ്ത്രീകളാണ് വിചാരണ നേരിടുന്നത്. ഇവര്‍ രാജകുമാരന്റെ മൃതദേഹം നഗ്നമായ നിലയിൽ ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസില്‍ ജോഹന്നാസ്ബര്‍ഗിലെ സൗത്ത് ഗൗട്ടെങ് ഹൈക്കോടതിയിലാണ് വിചാരണ നടക്കുന്നത്. രാജകുമാരന്‍ മരണപ്പെട്ടതായി ഡോക്ടര്‍ ഉറപ്പ് വരുത്തിയ ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥന്‍ മൃതദേഹം പരിശോധിച്ചത്. ശരീരത്തില്‍ ഉള്ള പരിക്കുകളെ കുറിച്ച്‌ പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ മൃതദേഹത്തിന്റെ ലിംഗത്തില്‍ കോണ്ടം ധരിച്ചിരുന്നു. എന്നാല്‍ ലിംഗത്തില്‍ മുറിവുകളൊന്നും കണ്ടെത്താനായില്ലെന്നും ഓഫീസര്‍ പറഞ്ഞു.

അതേസമയം 51 കാരനായ രാജകുമാരന്റെ മരണം സ്വാഭാവികമാണെന്ന് കരുതുന്നില്ലെന്നാണ് ഡോക്ടര്‍ മൊഴി നല്‍കിയത്. ലഹരിമരുന്നായ കൊക്കെയ്ന്‍ അമിതമായി കഴിച്ചതിനെ തുടര്‍ന്നാണ് ലെത്തുകുത്തുല രാജകുമാരന്‍ മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. പരേതനായ സുലു രാജാവ് ഗുഡ്വില്‍ സ്വെലിത്തിനി കബെകുസുലുവിന്റെ മകനായിരുന്നു ലെത്തുകുത്തുല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക