തൃശ്ശൂരിൽ പ്രമുഖ സിനിമാ നിര്‍മാതാവിനെ ഹണിട്രാപ്പില്‍ കുടുക്കി യുവതിയും സംഘവും 1.70 കോടി രൂപ തട്ടിയെടുത്തതായി പരാതി.പഞ്ചനക്ഷത്ര ഹോട്ടലില്‍ വിളിച്ചുവരുത്തി നഗ്‌ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ചു പേര്‍ക്കെതിരെയാണ് നിര്‍മാതാവ് പരാതി നല്‍കിയിരിക്കുന്നത്.
ഹണി ട്രാപ്പില്‍ കുടുക്കിയ യുവതിയും മറ്റു രണ്ടു പേരും പരാതിക്കാരന്റെ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു. ഒരാള്‍ മുന്‍ ബിസിനസ് പങ്കാളിയും. യുവതിയുടെ പിതാവിന്റെ സുഹൃത്ത് കൂടിയാണ് നിര്‍മാതാവ്.
സ്വന്തം സ്ഥാപനത്തില്‍ യുവതി ജോലി ചെയ്ത് വരുമ്ബോള്‍ പലപ്പോഴായി സാമ്ബത്തിക സഹായം നല്‍കിയിട്ടുണ്ട്. ഇതിനിടെ ഇടപ്പള്ളിയിലെ ആഡംബര ഹോട്ടലില്‍ മുറിയെടുത്ത് കാണണമെന്ന് യുവതി ആവശ്യപ്പെടുകയും മുറിയിലെത്തിയതോടെ പ്രതികള്‍ ബലമായി ദൃശ്യങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെടുകയായിരുന്നെന്ന് നിര്‍മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പലപ്പോഴായി 1.70 കോടി രൂപ പ്രതികള്‍ക്കു നല്‍കി.
സാമ്ബത്തികമായി തകര്‍ന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും നിര്‍മാതാവ് പറയുന്നു. ഭീഷണി തുടര്‍ന്നതോടെ ഒല്ലൂര്‍ പൊലീസിനെ സമീപിച്ചെങ്കിലും കേസെടുത്തില്ല. ഇതോടെ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയിട്ടും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറായിട്ടില്ലെന്ന് നിര്‍മാതാവ് ആരോപിച്ചു.
കൊച്ചിയില്‍ ഉള്‍പ്പെടെ നിരവധി ഹോട്ടലുകളുടെ ഉടമയായ വ്യക്തിയുടെ രാഷ്ട്രീയ സ്വാധീനമാണ് പൊലീസിനെ കേസെടുക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കുന്നതെന്നാണ് ആരോപണം. കോടതി നിര്‍ദേശിച്ചിട്ടും കേസെടുക്കാത്ത പക്ഷം കോടതി അലക്ഷ്യത്തിന് പരാതിയുമായി വീണ്ടും കോടതിയെ സമീപിക്കാനാണ് നിര്‍മാതാവിന്റെ തീരുമാനം.