ഇലന്തൂര്‍ നരബലി കേസിലെ പ്രതി ഭഗവല്‍ സിംഗ് സജീവ സിപിഎം പ്രവര്‍ത്തകന്‍ ആയിരുന്നെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആര്‍.പ്രദീപ്‌. വലിയ അറിവും പണ്ഡിത്യവും ഉള്ള ആളായിരുന്നു ഭഗവല്‍ സിംഗ്. സിപിഎം വ്യക്തിത്വം എന്നതില്‍ ഉപരി ജനകീയ മുഖം ആയിരുന്നു അദ്ദേഹത്തിന്റെത്. മുന്‍പ് പൂര്‍ണമായും പുരോഗമനവാദി ആയിരുന്നു.

പഞ്ചായത്തിലെ വിവിധ പ്രവര്‍ത്തനങ്ങളിലും സാംസ്‌കാരിക- വായനശാല രംഗത്തും ഒക്കെ സജീവം ആയിരുന്നു ഭഗവല്‍ സിംഗ് എന്നും ഏരിയ സെക്രട്ടറി വ്യക്തമാക്കി. മികച്ച വിദ്യാഭ്യാസം നേടിയിരുന്നു.കഴിഞ്ഞ കുറച്ചു നാളുകളായി ഭഗവല്‍ സിംഗ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉള്‍വലിഞ്ഞു നില്‍ക്കുകയായിരുന്നു. ഈ കാലത്ത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളെക്കാള്‍ കൂടുതല്‍ ഭക്തി മാര്‍ഗത്തില്‍ ആയിരുന്നു ഭഗവല്‍ സിംഗ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്ഷേത്രങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഭഗവല്‍ സിംഗിന്റെ ഭാര്യ ലൈല കടുത്ത ഭക്ത ആയിരുന്നു. ഭാര്യയുടെ സ്വാധീനത്തില്‍ ആണോ ഭഗവല്‍ സിംഗ് ഭക്തി മാര്‍ഗത്തിലേക്ക് പോയതെന്ന് സംശയിക്കുന്നതായും സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആര്‍.പ്രദീപ്‌ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക