അമൃത്‌സര്‍: പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തിനു സമീപം യുവാവിനെ കൊലപ്പെടുത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെടുന്നതിനു മുന്‍പു ബൈക്കിലെത്തിയ ഇയാള്‍ സ്ത്രീയോടു സംസാരിക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 20 വയസ്സുകാരനായ ഹര്‍മന്‍ജിത് സിങ്ങാണു ബുധനാഴ്ച കൊല്ലപ്പെട്ടത്.

രണ്ട് നിഹാങ് സിഖുകാര്‍ ഇതിനിടെ നടന്നുവരുന്നതും യുവാവിനു സമീപത്തേക്കു പോകുകയും ചെയ്യുന്നു. യുവാവു ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിക്കുമ്ബോള്‍ ഒരാള്‍ വാഹനം തടയുകയും ചെയ്തു. മരിച്ചയാളും സ്ത്രീയും തമ്മില്‍ എന്താണു സംസാരിച്ചതെന്നു വ്യക്തമല്ല. സമീപത്തെ ഹോട്ടലിലെ സിസിടിവി ക്യാമറയിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. തെരുവോരത്ത് രാത്രി മുഴുവന്‍ മൃതദേഹം കിടന്നെങ്കിലും വ്യാഴാഴ്ച രാവിലെയാണ് പൊലീസിനു വിവരം ലഭിക്കുന്നത്. സുവര്‍ണ ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണു സംഭവ സ്ഥലം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുകയില ഉപയോഗിച്ചതിന്റെ പേരില്‍ ഫാക്ടറി തൊഴിലാളിയെ രണ്ട് നിഹാങ് സിഖുകാരുള്‍പ്പെടെ മൂന്നു പേര്‍ ചേര്‍ന്നു കൊലപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം. ഇവര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ പൊലീസ് പുറത്തുവിടുകയായിരുന്നു. സിഖുകാര്‍ വാളുപയോഗിച്ച്‌ ഇയാളെ ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ മര്‍ദിക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക