കീവ് : ദിവസങ്ങള്‍ക്കകം യുക്രെയിനെ കീഴടക്കാമെന്ന് വീരവാദം മുഴക്കിയ റഷ്യയ്ക്ക് ആറ് മാസം കഴിഞ്ഞിട്ടും യുദ്ധത്തില്‍ നിര്‍ണായക ജയം നേടാന്‍ കഴിഞ്ഞിട്ടില്ല. ഒരു കുഞ്ഞു രാജ്യത്തിന് മുന്നില്‍ പതറുന്ന പുട്ടിന്റെ ആത്മവിശ്വാസം തകര്‍ത്തിരിക്കുകയാണ് ഒരു യുക്രെനിയന്‍ പൗരന്‍. റഷ്യയുടെ കരുത്തിന്റെ അടയാളമായ സുഖോയ് 34 ജെറ്റിനെ വെറും ഒരു വെടിയുണ്ടയാല്‍ വീഴ്ത്തിയാണ് യുക്രെയിന്‍ കരുത്തു കാട്ടിയത്. പെന്‍ഷന്‍ പറ്റി വാര്‍ദ്ധക്യജീവിതം നയിക്കുന്ന വലേരി ഫെഡോറോവിച്ച്‌ എന്നയാളാണ് തന്റെ റൈഫിള്‍ ഉപയോഗിച്ച്‌ റഷ്യന്‍ യുദ്ധവിമാനത്തെ വീഴ്ത്തിയത്. 74 മില്യണ്‍ പൗണ്ട് വിലയുള്ളതാണ് സുഖോയ് 34.

റഷ്യന്‍ വിമാനം റൈഫിള്‍ ഉപയോഗിച്ച്‌ വെടിവച്ച്‌ വീഴ്ത്തിയ വൃദ്ധന് വീരപരിവേഷമാണ് ഇപ്പോഴുള്ളത്. ഈ നേട്ടത്തിന് രാജ്യം മെഡല്‍ നല്‍കിയാണ് ഇദ്ദേഹത്തെ ആദരിച്ചത്. യുദ്ധവീരന്‍ എന്ന പട്ടവും സമ്മാനിച്ചു. ശത്രുവിമാനം ചെര്‍ണിവില്‍ തലയ്ക്കു മുകളിലൂടെ പറന്നപ്പോഴാണ് വലേരി ഫെഡോറോവിച്ച്‌ വെടിയുതിര്‍ത്തത്. വെടികൊണ്ട വിമാനം താഴേക്ക് പതിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ‘പൊട്ടിത്തെറിച്ച’ ജെറ്റിന്റെ അവശിഷ്ടങ്ങളില്‍ ചിലത് അദ്ദേഹം തന്റെ ഗാരേജില്‍ സൂക്ഷിക്കുന്നുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം യുദ്ധം ആറാം മാസത്തിലേക്ക് കടക്കുമ്ബോള്‍ റഷ്യ കിതയ്ക്കുകയാണ്. റഷ്യന്‍ സൈന്യം കയ്യേറിയ പല ഗ്രാമങ്ങളും ഇപ്പോള്‍ യുക്രെയിന്‍ സൈന്യം തിരിച്ചുപിടിക്കുകയാണ്. റഷ്യന്‍ സൈന്യം പിടിച്ചെടുത്ത കെര്‍സണ്‍ മേഖലയാണ് അടുത്തിടെ യുക്രെയിന്‍ സൈന്യം തിരികെ നേടിയത്. ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലാണ് റഷ്യ ഇവിടെ അധികാരം നേടിയത്. ഈ പ്രദേശങ്ങള്‍ ഏറ്റെടുത്തതിന് വോളോഡിമര്‍ സെലെന്‍സ്‌കി തന്റെ സൈന്യത്തിന് നന്ദി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക