മുംബൈ: വിവാഹ വാഗ്‌ദാനത്തില്‍ നിന്ന് പിന്മാറിയ കാമുകനെ യുവതി ഓട്ടോയിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഓട്ടോറിക്ഷ ഡ്രൈവറായ റംസാൻ ഷെയ്ഖ് (26) ആണ് മരിച്ചത്. മുംബൈയെ നടുക്കിയ കൊലപാതകം ശനിയാഴ്ച അരേ കോളനിയിലാണ് നടന്നത്. സംഭവത്തിൽ കാമുകി സൊഹ്‌റ ഷായെ (32) പോലീസ് അറസ്റ്റ് ചെയ്തു.

6 കുട്ടികളുടെ അമ്മയായ സൊഹ്‌റ 2 വർഷം മുമ്പാണ് ആദ്യ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയത്. ഒരു വർഷത്തിലേറെയായി റംസാനുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇരുവരും പതിവായി വഴക്കിടാറുണ്ടെന്നും തർക്കം പരിഹരിക്കാൻ പോലീസിനെ സമീപിക്കാൻ ഇരുവരും തീരുമാനിച്ചിരുന്നതായും അയൽവാസികൾ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റംസാൻ വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കുകയായിരുന്നെന്നു എന്നാണ് സോഹ്‌റയുടെ പരാതി. ഓട്ടോറിക്ഷ ഓടിച്ചിരുന്ന റംസാനെ പിൻസീറ്റിലിരുന്ന സൊഹ്‌റ ദുപ്പട്ട കഴുത്തിൽ കുരുക്കിയാണ് കൊലപ്പെടുത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക