സൂറത്ത്: ബീഫ് കഴിക്കാനുള്ള ഭാര്യയുടെ നിര്‍ബന്ധത്തില്‍ സഹികെട്ട് യുവാവ് തൂങ്ങി മരിച്ചു. മരണപ്പെട്ട യുവാവിന്റെ മാതാവിന്റെ പരാതിയില്‍ പൊലീസ് യുവതിക്കും, സഹോദരനും എതിരെ കേസെടുത്തു. ഉദ്നയിലെ പട്ടേല്‍ നഗറിലാണ് രാഹുല്‍ സിംഗ് എന്നയാള്‍ ആത്മഹത്യ ചെയ്തത്. ഫേസ്ബുക്കില്‍ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷമാണ് ഇയാള്‍ മരിച്ചത്. രാഹുലിന്റെ ജീവിത പങ്കാളിയായ സോനം അലിയേയും സഹോദരന്‍മുഖ്താര്‍ അലിയേയുമാണ് പൊലീസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്.

ജൂണ്‍ 27നാണ് രാഹുല്‍ സിംഗ് ആത്മഹത്യ ചെയ്തത്. സീലിംഗ് ഫാനില്‍ ദുപ്പട്ട ഉപയോഗിച്ച്‌ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഒരു വര്‍ഷം മുന്‍പാണ് സിംഗ് യുവതിക്കൊപ്പം പട്ടേല്‍ നഗറില്‍ താമസം ആരംഭിച്ചത്. ഇരുവരും വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവരായതിനാല്‍ യുവാവിന്റെ കുടുംബം വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. ഉത്തര്‍പ്രദേശിലെപ്രതാപ്ഗഢിലാണ് രാഹുലിന്റെ കുടുംബം താമസിച്ചിരുന്നത്. തുടര്‍ന്ന് സിംഗ് സോനത്തിനൊപ്പം താമസിക്കുകയായിരുന്നു. ഇവര്‍ വിവാഹിതരായോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിംഗ് മരണപ്പെട്ടുവെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് കുടുംബം മനസിലാക്കിയത്. ഇയാളുടെ ഫ്രണ്ട് ലിസ്റ്റില്‍ നാട്ടിലെ ചിലരുണ്ടായിരുന്നു. ഇവരാണ് ആത്മഹത്യാക്കുറിപ്പിലെ കാര്യങ്ങള്‍ കുടുംബത്തെ അറിയിച്ചത്. തുടര്‍ന്ന് കുടുംബം ഉദ്ന പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ബീഫ് കഴിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു. ടെക്‌സ്റ്റൈല്‍ ഡൈയിംഗ് മില്ലില്‍ ജോലി ചെയ്യവേയാണ് സിംഗ് സോനത്തെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക