മാരക മയക്കുമരുന്നുകൾ ( drug ) പിടിമുറുക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളവും അതിവേഗം മാറുന്നു. പിടിക്കപ്പെടുന്ന മയക്കുമരുന്നുകളുടെ അളവിലെ വര്‍ദ്ധന, വില്‍പ്പനക്കാരുടെ എണ്ണത്തിലെ വര്‍ദ്ധന, ( students ) യുവജനങ്ങള്‍ക്കും ഇടയിലെ അതിവേഗവ്യാപനം എന്നിവയാണ് കേരളത്തെ ഭയപ്പെടുത്തുന്നത്. നിരവധി കുറ്റകൃത്യങ്ങളില്‍ മയക്കുമരുന്ന് മുഖ്യകണ്ണിയായി മാറുകയും ചെയ്യുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ സമീപകാലത്തു കേരളത്തിലുണ്ടായ നിരവധി ആക്രമണങ്ങളില്‍ പ്രതികളുടെ മയക്കുമരുന്ന് ഉപയോഗവും മയക്കുമരുന്നു സംഘങ്ങളുമായുള്ള ബന്ധവും കാരണമായിട്ടുണ്ട്. പ്രണയനൈരാശ്യത്തിന്റെ പകതീര്‍ക്കുന്ന ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഉള്‍പ്പെടെ മയക്കുമരുന്നിന്റെ പങ്ക് പുറത്തുവരുന്നുണ്ട്.

മയക്കുമരുന്നും ക്വട്ടേഷന്‍ സംഘങ്ങളും തമ്മിലുള്ള ബന്ധം പലവിധത്തില്‍ പുറത്തുവന്നിട്ടുണ്ട്. മയക്കുമരുന്നിന് അടിമകളാക്കപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതും അവര്‍ മയക്കുമരുന്നു വാഹകരായി മാറുന്നതും വ്യക്തമാക്കുന്ന കേസുകളേറെ. എന്തുതരം ക്രൂരതയും ചെയ്യാന്‍ മടിയില്ലാത്ത സംഘങ്ങള്‍ ഇവരിലൂടെ രൂപപ്പെടുന്നു എന്നതും ഇതിനെക്കുറിച്ച്‌ അറിയാവുന്നവരുടെ ഉറക്കംകെടുത്തുന്നു. മയക്കുമരുന്നുകള്‍ അത്രമേല്‍ അവരുടെ തലച്ചോറിനെ സ്വാധീനിക്കുന്നു എന്നത് വെറും നിരീക്ഷണമല്ല; മനോരോഗ വിദഗ്ദ്ധരുടെ കണ്ടെത്തലാണ്. പൊലീസും സൈക്യാട്രിസ്റ്റുകളും ഒരുപോലെ ഇതു ചൂണ്ടിക്കാട്ടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൗമാരക്കാര്‍ക്കിടയില്‍ ലഹരിമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും ദിനംപ്രതി കോടി വരുന്ന കാഴ്ചയാണ് കാണുന്നത്. അത് ശരിവെക്കുന്ന സംഭവങ്ങളാണ് ദിവസവും അരങ്ങേറുന്നത്. സംസ്ഥാനത്തെ ഒരു സ്കൂളില്‍ ഉണ്ടായ സംഭവത്തെ കുറിച്ച്‌ അധ്യാപികയുടെ ശബ്ദരേഖ പുറത്തു വന്നിരുന്നു. ഒരു ദിവസം തന്നെ അവിടെ ലഹരിയുടെ പേരില്‍ അരങ്ങേറിയത് രണ്ടു സംഭവങ്ങളാണ്. അധ്യാപികയുടെ വാക്കുകയില്‍ നിഴലിക്കുന്നത് പേടിപ്പെടുത്തുന്ന ഒരു കേരള ജനതയെ ആണ്.

അധ്യാപികയുടെ വാക്കുകള്‍ ഇങ്ങനെയാണ്. ഒരു ക്ലാസിലെ അറുപത് കുട്ടികളുണ്ടെങ്കില്‍ അതില്‍ ഇരുപത് ശതമാനവും ഇത്തരത്തില്‍ മയക്കുമരുന്നുകള്‍ക്ക് അടിമകളാണ്. ഇവര്‍ക്കായി ലഹരിമരുന്നുകള്‍ എത്തിക്കാന്‍ നിരവധി സംഘങ്ങളാണ് സ്കൂളിന് പുറത്തുള്ളത്. പ്ലസ് വണ്‍ അഡ്മിഷന്‍ ദിവസമായ കഴിഞ്ഞ ദിവസം സ്കൂളില്‍ അരങ്ങേറിയ സംഭവത്തെ കുറിച്ച്‌ അദ്ധ്യാപിക പറയുന്നത് ഇങ്ങനെയാണ്. എക്സൈസ് വകുപ്പിന്റെ ജീപ്പിലാണ് സ്കൂളിലേക്ക് ഒന്‍പതു കുട്ടികളുമായി അധികൃതര്‍ എത്തിയത്. സമീപത്തെ കടയില്‍ നിന്ന് ‘സ്റ്റഫ്’എന്ന ചെല്ലപ്പേരില്‍ വിളിക്കുന്ന ലഹരി ഉപയോഗിക്കുന്നതിനിടെ ഇവരെ പോലീസ് പിടികൂടുകയായിരുന്നു. എല്ലാവരും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ്. രണ്ടു വര്‍ഷത്തിലേറെ ലഹരിയ്ക്ക് അടിമയായവരാണ് ഇവര്‍. ഏഴാം ക്ലാസ് മുതല്‍ ഉഓയോഗിക്കുന്നവരും ഉണ്ട് ഇവരുടെ കൂടെ. പിന്നീട് മാതാപിതാക്കളെ വിളിച്ച വരുത്തി ഇവരെ പറഞ്ഞു വിടുകയായിരുന്നു.

ഇതേദിവസം തന്നെയാണ് അവിടെ മറ്റൊരു സംഭവവും അരങ്ങേറിയത്. സ്കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിനിയ്ക്ക് ബസില്‍ വെച്ച്‌ മോശമായ അനുഭവം നേരിടേണ്ടി വരികയും അതിനു പിന്നാലെ ബസില്‍ കുട്ടികള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. ഈ കുട്ടികള്‍ എല്ലാം തന്നെ മയക്കുമരുന്നിന് അടിമകളാണ്. ഇത് തന്നെയാണ് ഇവരെ ഇത്തരത്തില്‍ അക്രമങ്ങളിലേക്ക് വഴി തിരിച്ചു വിട്ടതും. സംഭവം കൈവിട്ടുപോയത്തോടെ പോലീസുകാര്‍ ഇടപെടുകയായിരുന്നു.

ഇതിനു ദിവസങ്ങള്‍ മുന്‍പ് സമാനമായ മറ്റൊരു സംഭവവും അരങ്ങേറിയിരുന്നു. സ്കൂളിന്റെ നാല് കിലോമീറ്റര് അകലെയുള്ള പോലീസ് സ്റ്റേഷനില്‍ നിന്നും സ്കൂളിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു. ഈ സ്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെയും നാല് മുതിര്‍ന്ന ആണ്‍കുട്ടികളെയും ഒരു വീട്ടില്‍ നിന്നും അനാശാസ്യത്തിന് പിടികൂടി എന്നായിരുന്നു ഫോണ്‍ കോള്‍. കുട്ടിയെ സ്കൂളില്‍ എത്തിച്ചപ്പോള്‍ പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആയിരുന്നു. ആ കുട്ടിയുള്‍പ്പെടെ പത്തൊന്‍പതു പെണ്‍കുട്ടികളോളം ഇത്തരത്തില്‍ മയക്കു മരുന്നിനും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും അടിമകളാണ് എന്നാണ് പെണ്‍കുട്ടി പറഞ്ഞ വിവരങ്ങള്‍. ലഹരിയ്ക്ക് അടിമകളായ ഈ കുട്ടികള്‍ മറ്റു ആണ്‍കുട്ടികള്‍ക്കൊപ്പം കറങ്ങാന്‍ പോകുകയും ഇത്തരത്തില്‍ ലഹരിമരുന്നിന്റെ റാക്കറ്റുകളുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്.

ദിവസവും നിരന്തരം സംഭവങ്ങളാണ് ഇത്തരത്തില്‍ പുറത്തു വരുന്നത്. യുവതലമുറ ഇത്തരത്തില്‍ നയക്കുമരുന്നിനിമ അനാശാസ്യ പ്രവര്‍ത്തങ്ങള്‍ക്കും അടിമപ്പെടുന്നതിലൂടെ വളര്‍ന്നു വരുന്ന തലമുറയുടെ ഭാവിയാണ് ചോദ്യചിഹ്നമാകുക. ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തിലേക്ക് ഇവരുടെ ജീവിതം മാറി കഴിഞ്ഞു. മയക്കുമരുന്നു കടത്തും വില്‍പ്പനയും ഉപയോഗവും തടയാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ പൊലീസും എക്സൈസും നടത്തുന്നുണ്ട്. മയക്കുമരുന്നുകള്‍ക്കെതിരായ ബോധവല്‍ക്കരണവും സമാന്തരമായി നടത്തുന്നു. പക്ഷേ, കര്‍ക്കശ നിയമ നടപടികളെടുക്കാന്‍ കിട്ടുന്ന അവസരം നേരെ വിപരീതമായി ഉപയോഗപ്പെടുത്തുന്ന സംഭവങ്ങളുമുണ്ട്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക