കൊച്ചി: പുതുമുഖ നടിയെ ബലാത്സം​ഗം ചെയ്തെന്ന കേസില്‍ നടന്‍ വിജയ് ബാബുവിന്റെ നിലപാടുകളെ കോടതിയും പൊലീസും മുഖവിലയ്ക്കെടുക്കുന്നെന്ന് നിയമ വിദ​ഗ്ധര്‍. പുതുമുഖ നടിയുമായി ലൈം​ഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍, അത് പീഡനമോ ബലാത്സം​ഗമോ ആയിരുന്നില്ല എന്നുമാണ് വിജയ് ബാബു പൊലീസിനോടും കോടതിയോടും വ്യക്തമാക്കുന്നത്.

ലൈം​ഗിക ബന്ധം നടന്നിട്ടുണ്ട്. എന്നാല്‍ അത് ഉഭയകക്ഷി സമ്മത പ്രകാരമായിരുന്നു. എതിര്‍കക്ഷി പ്രതീക്ഷിച്ച ചില കാര്യങ്ങള്‍ നടക്കാതെ വന്നതോടെയാണ് ബലാത്സം​ഗ പരാതി ഉയര്‍ന്നതെന്നും നടന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. തന്റെ നിരപരാധിത്വം തെളിവുകള്‍ സഹിതം തെളിയിക്കാന്‍ ആകുമെന്നും നടന്‍ പറഞ്ഞു. ഇതോടെയാണ് അറസ്റ്റു ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നീട്ടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിജയ് ബാബു നാട്ടിലെത്തി പൊലീസിന് മുന്നില്‍ ഹാജരായിട്ടുണ്ടെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ഏഴിലേക്കാണ് മാറ്റിയത്. പരാതിക്കാരിയെ സ്വാധീനിക്കാനോ കാണാനോ ശ്രമിക്കരുതെന്ന് കോടതി വിജയ് ബാബുവിനു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

വിജയ് ബാബുവിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്നലെ ഒമ്ബത് മണിക്കൂറോളമാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. ഇന്നും ചോദ്യം ചെയ്യല്‍ തുടരും. കൊച്ചി ഡിസിപിയുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍. യുവനടി ഉന്നയിച്ചത് വ്യാജ പരാതിയാണെന്ന് ചോദ്യം ചെയ്യലില്‍ വിജയ് ബാബു പറഞ്ഞു. തന്റെ പുതിയ സിനിമയില്‍ അവസരം നല്‍കാത്തതുകൊണ്ടാണ് ഇത്തരം പരാതിയെന്ന് വിജയ് ബാബു പൊലീസിനോട് ആവര്‍ത്തിച്ചു.

ദുബായില്‍ നിന്നും തിരിച്ചെത്തിയ വിജയ് ബാബു എറണാകുളം ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. പരാതിക്കാരിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളും, ബാങ്ക് സ്റ്റേറ്റ്‌മെന്റും, സാമ്ബത്തിക ഇടപാടുകളുടെ വിവരങ്ങളും പൊലീസിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്. പരാതിക്കാരിയും താനും തമ്മില്‍ സൗഹൃദമായിരുന്നെന്ന് വാദിക്കുന്ന രേഖകളാണ് പൊലീസിന് മുന്നില്‍ ഹാജരാക്കിയിരിക്കുന്നത്.

നടിയുമായി താന്‍ സൗഹൃദത്തിലായിരുന്നുവെന്നും പരസ്പര സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ജാമ്യഹര്‍ജിയില്‍ വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു. വാട്‌സ് ആപ് ചാറ്റുകളുടെ പകര്‍പ്പുകളും ഉപഹര്‍ജിയില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇന്നലെ രാവിലെ 9.30 ഓടെയാണ് വിജയ് ബാബു ദുബായില്‍ നിന്ന് നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയത്. കോടതിയില്‍ വിശ്വാസമുണ്ടെന്നും പൊലീസുമായി സഹകരിക്കുമെന്നും വിജയ് ബാബു എയര്‍പോര്‍ട്ടിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

തന്നെ മദ്യം നല്‍കി ബലാത്സം​ഗം ചെയ്തെന്നും കാറിനുള്ളില്‍ വെച്ച്‌ ഓറല്‍ സെക്സിന് നിര്‍ബന്ധിച്ചെന്നും രാസ ലഹരിമരുന്ന് നല്‍കാന്‍ ശ്രമിച്ചെന്നും ഉള്‍പ്പെടെ ​ഗുരുതര ആരോപണങ്ങളാണ് പുതുമുഖ നടി വിജയ് ബാബുവിനെതിരെ ഉന്നയിച്ചത്. നടി പരാതി നല്‍കിയതിന് പിന്നാലെ വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തി ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്നു. ഇതിന് പിന്നാലെ നടി താന്‍ അനുഭവിച്ച ലൈം​ഗിക പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടു. ഇതിന് പിന്നാലെ മറ്റൊരു യുവതിയും പരാതിയുമായി രം​ഗത്ത് വന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക