തിരുവനന്തപുരം: കിണറ്റില്‍ വീണ മകളെ രക്ഷിക്കാന്‍ ഓടിയ അമ്മ മറ്റൊരു കിണറ്റില്‍ വീണു. തിരുവനന്തപുരത്ത് നെടുമങ്ങാടാണ് സംഭവം. കൊല്ലംകാവ് തത്തന്‍കോട് പൈനാപ്പിള്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന സബീനയും മകളുമാണ് അടുത്തടുത്തുള്ള കിണറുകളില്‍ വീണത്. ഇന്ന് രാവിലെ 11.30 നോടെയാണ് സംഭവം. ആദ്യം മകളായ ഫൗസിയ ആണ് കിണറ്റില്‍ വീണത്. മകള്‍ വീടിന് സമീപത്തുള്ള കിണറ്റില്‍ വീണ ശബ്ദം കേട്ട് ഓടിയ സബീന കാല്‍വഴുതി ഉരുണ്ട് താഴെ തട്ടിലുള്ള മറ്റൊരു കിണറ്റില്‍ വീഴുകയായിരുന്നു.

ബഹളം കേട്ട് എത്തിയ തോട്ടം തൊഴിലാളികള്‍ ഫൗസിയയെ രക്ഷിച്ചെങ്കിലും പത്തടിയോളം വെള്ളമുള്ള ചവിട്ടു തൊടിയില്ലാത്ത കിണറ്റില്‍ അകപ്പെട്ട സബീനയെ രക്ഷിക്കാനിറങ്ങാന്‍ കഴിഞ്ഞില്ല. പിന്നീട്, നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. നെടുമങ്ങാട് നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ശിവരാജന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേന എത്തുകയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പ്രദീഷ് കിണറ്റില്‍ ഇറങ്ങുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട്, പ്രദീഷ് റോപ്പില്‍ തൂങ്ങി നിന്നുകൊണ്ട് സബീനയെ നെറ്റ് റിങ്ങിനുള്ളില്‍ കയറ്റിയിരുത്തുകയും നാട്ടുകാരും സേനാംഗങ്ങളും ചേര്‍ന്ന് വലിച്ചു കരയ്ക്ക് കയറ്റുകയും ചെയ്തു. തുടര്‍ന്ന്, അമ്മയെയും മകളെയും നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലില്‍ എത്തിച്ചു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മാരായ വിപിന്‍, നിസ്സാം, മനോജ്, അരുണ്‍ ഹോം ഗാര്‍ഡ് അജി, സതീഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക