ന്യൂഡെല്‍ഹി: യുവതിയെ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വലിച്ചിഴക്കുന്നതിന്റെ അതിദാരുണമായ വീഡിയോ വൈറലായി. തെക്കുകിഴക്കന്‍ ഡെല്‍ഹിയിലെ അമര്‍ കോളനി മേഖലയിലാണ് സംഭവം നടന്നത്. വാഹനം കടന്ന് പോകുന്നതിനെ ചൊല്ലി രണ്ട് ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെടാന്‍ സ്ത്രീ ശ്രമിച്ചപ്പോഴാണ് ആക്രമിച്ചതെന്നും ഒരു കാറിലെ രണ്ട് യുവാക്കള്‍ സ്ത്രീയെ തല്ലുകയും വലിച്ചിഴയ്ക്കുകയും ചെയ്തുവെന്നുമാണ് വിവരം.

ഒരാളെ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്‌തെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഡെപ്യൂടി പൊലീസ് കമീഷനര്‍ ഇഷ പാണ്ഡെ പറഞ്ഞു. രണ്ട് ദിവസം മുമ്ബാണ് സംഭവം നടന്നതെന്ന് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു. ബഹളം കേട്ട് നിരവധി ആളുകള്‍ തടിച്ചുകൂടിയപ്പോള്‍ സ്ത്രീയെ തള്ളിയിടുകയും ഓടിക്കൊണ്ടിരിക്കുന്ന കാര്‍ വലിച്ചിഴച്ച്‌ കൊണ്ടുപോവുകയും ചെയുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാറിന്റെ ഉടമയ്ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും വാഹനവും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. റിപോര്‍ട് അനുസരിച്ച്‌, ആക്രമികളില്‍ ഒരാളായ ഫരീദാബാദ് സ്വദേശിയായ ഉദയ് വീര്‍ സിംഗിനെ (25) തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരു യുവാവ് ഒളിവിലാണ്. കേസ് കൈകാര്യം ചെയ്യുന്നതില്‍ അനാസ്ഥ കാണിച്ചതിന് മൂന്ന് പൊലീസുകാരെ സ്ഥലം മാറ്റിയിട്ടുണ്ട്.

യുവതിയുടെ പരാതിയില്‍ പറയുന്നത്:

‘ഏപ്രില്‍ 29 രാത്രിയില്‍ താന്‍ ഒരു ക്യാബില്‍ യാത്ര ചെയ്യുകയായിരുന്നു. ഓഖ്ല മാണ്ഡി ചൗകില്‍ എത്തിയപ്പോള്‍ ഒരു ബലേനോ കണ്ടു. അതില്‍ രണ്ട് യുവാക്കളുണ്ടായിരുന്നു. പിന്നീട് ഒരു സ്‌കോര്‍പിയോയും ശ്രദ്ധയില്‍പ്പെട്ടു. രണ്ട് വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സ്‌കോര്‍പിയോ ഗതാഗതം തടസപെടുത്തി. ഞാന്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ അവരോട് പോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ബലേനോയിലുണ്ടായിരുന്ന യുവാവ് അവനെ ഉപദ്രവിക്കാന്‍ തുടങ്ങി.

ഡ്രൈവറെ ഉപദ്രവിക്കരുതെന്ന് ഞാന്‍ അവനോട് ആവശ്യപ്പെട്ടപ്പോള്‍, എന്റെ കാര്യം നോക്കിയാല്‍ മതിയെന്ന് ആക്രോശിച്ചു. അതിന് ശേഷം ഇയാള്‍ തന്നെ മര്‍ദിച്ചു. എന്റെ മുതുകില്‍ പലതവണ അടിച്ചു, അതിന് ശേഷം അവന്‍ ഓടിപ്പോയി. അതിന് പിന്നാലെ അവന്റെ സുഹൃത്ത് ബിറ്റൂ വന്ന് വീണ്ടും തല്ലി. അവരുടെ കാര്‍ നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍, അവര്‍ വേഗത കൂട്ടി, എന്നെ ഏതാനും മീറ്ററുകളോളം വലിച്ചിഴച്ചു.’

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക