തിരുവനന്തപുരം: മുസ്ലീമല്ലെങ്കില്‍ അപ്പോഴേ വെട്ടിക്കൊല്ലുന്ന രീതിയായിരുന്നു ടിപ്പുവിന്റേതെന്ന് മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. ഏറ്റവും വൃത്തികെട്ട വര്‍ഗീയ വാദിയായ ടിപ്പുവിന് വേണ്ടി പുസ്തകം അച്ചടിക്കാന്‍ തയ്യാറായ സര്‍ക്കാര്‍ എന്തൊരു സര്‍ക്കാരാണെന്നാണ് ചിന്തിച്ചുനോക്കണമെന്നും, തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ സംസാരിക്കവേ പിസി ജോര്‍ജ്ജ് പറഞ്ഞു.

‘ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നിട്ടുണ്ടാകും. എന്നിട്ടാണ് ടിപ്പുവിന്റെ അപദാനങ്ങള്‍ പഠിക്കണമെന്ന് പറയുന്നത്. അത് പഠിക്കുന്ന പിള്ളേര് പോക്കാ. ഇന്ത്യ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്ന തന്റെ അഭിപ്രായം ആവര്‍ത്തിക്കുകയാണ്. നാനാത്വത്തില്‍ ഏകത്വം എന്ന് പറഞ്ഞതുപോലെ എല്ലാവരുമായും സഹകരിക്കുന്ന സംസ്‌കാരമാണ് ഹിന്ദു സംസ്‌കാരം. അല്ലാതെ ഒരു മതത്തെ ചവിട്ടി താഴ്‌ത്തുന്ന സംസ്‌കാരമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആ ഹിന്ദു സംസ്‌കാരമുളളവന്‍ ഒരിക്കലും മറ്റ് മതത്തെ അപമാനിക്കാന്‍ ആഗ്രഹിക്കില്ല, ഒരിക്കലും മറ്റ് മതത്തെ കൊല ചെയ്യാന്‍ ആഗ്രഹിക്കില്ല,’ പിസി ജോര്‍ജ്ജ് പറഞ്ഞു. ഇന്ത്യയോട് സ്‌നേഹമില്ലാത്ത ഒരുത്തന്റെയും വോട്ട് വാങ്ങി ഒരു സ്ഥാനത്തും വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഈരാറ്റുപേട്ടയില്‍, തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പിസി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക