സാധാരണ വിവാഹം കഴിഞ്ഞുള്ള ആദ്യരാത്രിയെ (first night( ഏറെ ആകാംക്ഷയോടെയാണ് നവവരനും വധുവും കാത്തിരിക്കുക. പലരും അവരുടെ ഭാവനയ്ക്ക് അനുസരിച്ച്‌ എല്ലാം പ്ലാന്‍ ചെയ്യാറുമുണ്ട്. സാധാരണ വിവാഹം കഴിഞ്ഞുള്ള ആദ്യരാത്രിയെ (first night( ഏറെ ആകാംക്ഷയോടെയാണ് നവവരനും വധുവും കാത്തിരിക്കുക. പലരും അവരുടെ ഭാവനയ്ക്ക് അനുസരിച്ച്‌ എല്ലാം പ്ലാന്‍ ചെയ്യാറുമുണ്ട്.

സമ്ബന്നര്‍ പലരും ആദ്യരാത്രിക്കായി തങ്ങളുടെ സ്വപ്നതുല്യമായ ഡെസ്റ്റിനേഷനുകള്‍ തെരഞ്ഞെടുക്കാറുമുണ്ട്. വിദേശത്തെ വന്‍ റിസോര്‍ട്ടുകളില്‍ പോലും ആദ്യരാത്രി സെറ്റ് ചെയ്യുന്ന ദമ്ബതികള്‍ ഇന്ന് സാധാരണമാണ്. പക്ഷെ, ഇവിടെ ഒരു യുവാവിന് ആദ്യരാത്രി എന്നാല്‍ പേടി സ്വപ്നമാണ്. ആകാംക്ഷ വളരെ പെട്ടെന്ന് ഭയത്തിന് വഴിമാറുകയായിരുന്നു. ആ ഭയം ആനന്ദ നിമിഷത്തെ സങ്കടക്കടലായി മാറ്റിയിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആന്ധ്രാപ്രദേശിലെ പാല്‍നാട് ജില്ലയിലെ മച്ചര്‍ല സാഗര്‍ റിങ് റോഡിലെ കിരണ്‍കുമാറിന്റെയും (32) ഗുണ്ടൂര്‍ ജില്ലയിലെ തെന്നാലി സ്വദേശിനിയായ യുവതിയുടെയും വിവാഹം ഏപ്രില്‍ 11നായിരുന്നു. 16ന് ആദ്യരാത്രിയും വിവാഹ ആഘോഷവും നടത്താന്‍ മുതിര്‍ന്നവര്‍ ചേര്‍ന്നു തീരുമാനിക്കുകയും ചെയ്തു. 12ന് വരനും സംഘവും ഗുണ്ടൂരിലേക്ക് പോകാനും തയാറെടുത്തു. ഗുണ്ടൂരിലെത്തിയ കിരണ്‍ കുമാര്‍ ഇപ്പോള്‍ വരാമെന്ന് കൂടെയുണ്ടായിരുന്നവരോട് പറഞ്ഞശേഷം ബസ് സ്റ്റാന്‍ഡില്‍ നിന്ന് കടന്നുകളയുകയായിരുന്നു. വളരെ നേരമായിട്ടും കിരണിനെ കാണാത്തതിനെ തുടര്‍ന്ന് ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചു. അവര്‍ തെന്നാലിയിലെത്തുകയും ചെയ്തു.

യുവാവിനെ കാണാനില്ലെന്ന് പൊലീസിനെയും അറിയിച്ചു. കൃഷ്ണ നദിയില്‍ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന് തടേപ്പള്ളി പൊലീസ് അറിയിക്കുകയായിരുന്നു. ജീര്‍ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. കിരണിന്റെ മാതാപിതാക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. മകന്‍ ആദ്യരാത്രിയെ പേടിച്ചിരുന്നുവെന്നും സുഹൃത്തുക്കള്‍ ആത്മവിശ്വാസം നല്‍കിയിരുന്നുവെന്നും അമ്മ പൊലീസിനോട് പറഞ്ഞു. തടേപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക