ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഭക്ഷ്യോല്‍പാദന കമ്ബനിയായ ഹല്‍ദിറാമിനെതിരെ ബഹിഷ്‌കരണാഹ്വാനം നടന്നു കൊണ്ടിരിക്കുകയാണ് സമൂഹ മാധ്യമങ്ങളില്‍. നവരാത്രിയിലെ പ്രധാന വിഭവമായ നംകീന്‍ മിക്‌സ്ചറില്‍ ഉര്‍ദു, അറബി ഭാഷയിലുള്ള എഴുത്ത് ഹിന്ദു വിഭാഗത്തിന് വായിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് ബഹിഷ്‌കരണാഹ്വാനം നടക്കുന്നത്.

ഇതിനിടെ ഇത്തരം പ്രചാരണം നടത്താന്‍ ശ്രമിച്ച സുദര്‍ശന്‍ ടിവി അവതാരകയ്ക്ക് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് ഹല്‍ദിറാം സ്റ്റോര്‍ മാനേജര്‍. എന്തിനാണ് മിക്‌സ്ചര്‍ പാക്കറ്റിന് മുകളില്‍ ഉര്‍ദു ഭാഷയെഴുതിയതെന്നായിരുന്നു സ്റ്റോര്‍ ഔട്ട്‌ലെറ്റിലെത്തി അവതാരകയുടെ ചോദ്യം. നവരാത്രി വത്രം അനുഷ്ഠിക്കുന്ന ഹിന്ദുക്കളാണ് മിക്‌സ്ചര്‍ വാങ്ങുന്നത്. അവര്‍ക്ക് ഉര്‍ദു അറിയില്ല. പിന്നെ എന്തിനാണ് ഉര്‍ദു മിക്‌സ്ചര്‍ പാക്കറ്റിന് മുകളില്‍ എഴുതിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടര്‍ ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഇത് കച്ചവടത്തിന്റെ ഭാഗമായാണെന്നും ഹിന്ദി അറിയാത്തവര്‍ക്ക് വേണ്ടിയാണെന്നും ഇവര്‍ മറുപടി നല്‍കി. എന്നിട്ടും സുദര്‍ശന്‍ ടിവി റിപ്പോര്‍ട്ടര്‍ വിടാതായതോടെ നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇത് വാങ്ങിക്കോ. അല്ലെങ്കില്‍ ഇവിടെ വെച്ചിട്ട് പുറത്തേക്ക് പോവൂയെന്ന് ജീവനക്കാരി മറുപടി നല്‍കി.

എന്നാല്‍ എന്നിട്ടും സുദര്‍ശന്‍ ടിവി റിപ്പോര്‍ട്ടര്‍ ഇവരെ വിട്ടില്ല. ഈ മിക്‌സ്ചറില്‍ ബീഫ് എണ്ണയുണ്ടോ എന്നായി അടുത്ത ചോദ്യം. നിങ്ങള്‍ എന്ത് വേണമെങ്കിലും ചിന്തിക്കാം അതൊന്നും ഒരു പ്രശ്‌നമല്ലെന്നും സ്റ്റാഫ് മറുപടി നല്‍കി. അതേസമയം പാക്കറ്റ് മുകളിലുള്ളത് അറബി ഭാഷയാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കണക്കിലെടുത്താണ് പാക്കറ്റിന് മുകളില്‍ അറബി ഭാഷയെഴുതിയത്.

ഇതിനകം സമൂഹ മാധ്യമങ്ങളില്‍ ഇവരുടെ തര്‍ക്ക വീഡിയോ പ്രചരിക്കുന്നുണ്ട്. നിരവധി പേര്‍ സ്റ്റോര്‍ സ്റ്റാഫിനെ അനുകൂലിച്ച്‌ രംഗത്തെത്തി. ഇന്ത്യന്‍ ഭാഷയായ, ഇന്ത്യന്‍ കറന്‍സിലുമുള്ള ഉര്‍ദു ഭാഷയോട് ആര്‍ക്കാണ് നീരസമെന്ന് ഒരു വിഭാഗം ചോദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക