തിരുവനന്തപുരം: ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വിനായകനെ ക്ഷണിക്കാന്‍ വിളിച്ചപ്പോള്‍ തന്നോട് അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍, വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. 2019 ഏപ്രില്‍ 18 നാണ് വിനായകനുമായി ആദ്യം സംസാരിച്ചതെന്ന് ദലിത് ആക്ടിവിസ്റ്റ് ദിനു വെയില്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ,

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഞാനും ദലിതനാണ് എന്നുപറഞ്ഞ് സ്വയം പരിചയപ്പെടുത്തിയ ശേഷം ക്യാംപിന്റെ വിശദാംശങ്ങള്‍ പറയുകയും പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ ‘നീ കുണ്ടനല്ലേടാ’ എന്ന് മറുപടിയാണ് വിനായകന്റെ ഭാഗത്തുനിന്ന് ലഭിച്ചത്. പെട്ടെന്നുണ്ടായ ഞെട്ടലില്‍ ‘സര്‍,എന്ത്’ എന്ന് ഞാന്‍ ചോദിച്ചു. മറുപടിയായി കേട്ടാലറക്കുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് അദ്ദേഹം ചോദിച്ചത്. ഞെട്ടിപ്പോയ താന്‍ ഫോണ്‍ കട്ട് ചെയ്യാനൊരുങ്ങുമ്ബോള്‍ അമ്മയെ ചേര്‍ത്ത് ലൈംഗികാധിപക്ഷേപം നടത്തി.’

ഫോണ്‍ കട്ട് ചെയ്തതോടെ വീണ്ടും വീണ്ടും വിനായകന്‍ വിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. തന്നെ തെറിവിളിച്ചതിനെ തുടര്‍ന്ന്, യുവതിയാണ് പിന്നീട് വിനായകന്റെ ഫോണ്‍ അറ്റന്‍ഡ് ചെയ്തതെന്നും ദിനു സാക്ഷ്യപ്പെടുത്തിയിരുന്നു. ക്യാംപിന് വേണ്ടിയല്ലേ വിളിച്ചത് എന്ന ചേച്ചിയുടെ ചോദ്യത്തിന് ‘അമ്മയെ കിട്ടുമോ’ എന്നാണ് അദ്ദേഹം തിരിച്ചുചോദിച്ചത്. കൂടെ കിടക്കുമോ എന്നു തുടങ്ങി ചേച്ചിക്കെതിരെ അങ്ങേയറ്റമുള്ള ലൈംഗികാധിക്ഷേപങ്ങളാണ് വിനായകന്‍ നടത്തിയത്.

ചേച്ചി പ്രതികരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ സംസാരം കഴിയുമ്ബോള്‍ നീയെന്റെ കൂടെ കിടക്കും, ഞാന്‍ കിടത്തുമെന്നാണ് വിനായകന്‍ പറഞ്ഞതെന്നും ദിനു പറഞ്ഞിരുന്നു. ഇപ്പോള്‍, ഈ കേസാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. കൂടെ കിടക്കുമോ, അമ്മയെ കിട്ടുമോ തുടങ്ങിയ ചോദ്യങ്ങളാണോ കണ്‍സെന്റ് എന്ന് വിനായകന്‍ ഉദ്ദേശിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. കനത്ത പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ വിനായകനെതിരെ ഉയരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക