തിരുവനന്തപുരം: വിഴിഞ്ഞത്ത് അയല്‍വാസിയായ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ മുല്ലൂരിലെ 14 വയസുകാരിയുടെ കൊലപാതക കേസിലെയും പ്രതികള്‍.

റഫീക്കയും മകന്‍ ഷെഫീക്കും ചേര്‍ന്ന് ഒരു വര്‍ഷം മുമ്പ് അയല്‍വാസിയായ 14കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. ഷെഫീക്ക് പെണ്‍കുട്ടിയ പീഡിപ്പിച്ച വിവരം പുറത്തുവരാതിരിക്കാനായിരുന്നു കൊലപാതകം. പ്രതികളായ റഫീക്ക ബീവിയും ഷെഫീക്കും ഇന്നലെ ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ സമ്മതിച്ചു. പറയുന്ന കാര്യങ്ങളില്‍ വൈരുദ്ധ്യം തോന്നിയതിനെത്തുടര്‍ന്ന് പോലീസ് വിശദമായി ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു വെളിപ്പടുത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തലയ്ക്ക് അടിയേറ്റായിരുന്നു മുല്ലൂരിലെ പെണ്‍കുട്ടിയുടെ മരണം. കേസില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളടക്കം മുപ്പതോളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം എവിടെയുമെത്തിയില്ല. പ്രണയം നടിച്ച് പതിനാലുകാരിയായ പെണ്‍കുട്ടിയെ പലതവണ ഷെഫീക്ക് പീഡിപ്പിച്ചിരുന്നു. തടുര്‍ന്ന് പീഡന വിവരം പുറത്തുവരാതിരിക്കാന്‍ ഷെഫീക്ക് കുട്ടിയുടെ തന്നെ വീട്ടില്‍വെച്ച് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ശാന്തകുമാരിയെ കൊലപ്പെടുത്താനുപയോഗിച്ച അതേ ചുറ്റിക കൊണ്ടാണ് പെണ്‍കുട്ടിയെയും ഇവര്‍ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇന്നലെയാണ് അയല്‍വാസിയായ ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തിയ കേസില്‍ റഫീക്കയെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക