തിരുവല്ല: തിരുവല്ല മഞ്ഞാടിയിലുണ്ടായ വാഹനാപകടത്തില്‍ മുത്തശ്ശിയും കൊച്ചുമകനും മരിച്ചു. കോട്ടയം മാങ്ങാനം ചിറ്റേടത്ത് പറമ്ബില്‍ രമേശന്‍റെ ഭാര്യ പൊന്നമ്മ (55), കൊച്ചുമകന്‍ കൃതാര്‍ഥ് (ഏഴ്) എന്നിവരാണ് മരിച്ചത്. അപകടം നടന്ന് ഒരു മണിക്കൂറിന് ശേഷം കൃതാര്‍ഥും ഇന്ന് രാവിലെ പൊന്നമ്മയും മരണപ്പെട്ടു. വ്യാഴാഴ്ച അര്‍ധരാത്രിയാണ് രമേശനും അദ്ദേഹത്തിന്‍റെ കുടുംബവും സഞ്ചരിച്ച ഓട്ടോ ടാക്സി അപകടത്തില്‍പ്പെട്ടത്.

വിദേശത്ത് പോകുന്ന മകളെ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഏഴംഗ സംഘം. രമേശന് പുറമെ മകളായ ശ്രീകുട്ടി, ശ്രീകുട്ടിയുടെ മക്കളായ കീര്‍ത്തന (10), അശ്വ (രണ്ട് വയസ്), സുനി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ ശ്രീകുട്ടിയെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്കും മാറ്റി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സുനിയെ ഇന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മറ്റുള്ളവര്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. അശ്വ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ എതിരെ വന്ന വാഹനത്തിന്‍റെ വെളിച്ചത്തില്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കാറില്‍ ഇടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ പ്രഥമ പരിശോധനക്ക് ശേഷം ആശുപത്രിയില്‍വിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക