ബെംഗളൂരു: ഭാര്യ തന്നെ അടിമയെ പോലെയാണ് കാണുന്നതെന്ന പരാതിയുമായി യുവാവ്. കര്‍ണാടകയിലെ ബെംഗളുരുവിലാണ് സംഭവം. തന്നെ ഭാര്യ ക്രൂരമായി ആക്രമിക്കാറുണ്ടെന്നും സ്വന്തം ഇഷ്ടാനുസരണം രാത്രിയും പകലുമെല്ലാം കറങ്ങാന്‍ പോകാറുണ്ടെന്നും യുവാവ് പറയുന്നു. ഭാര്യയുടെ പീഡനം സഹിക്കാനാകാതെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഇയാള്‍.

നഗരഭാവി നിവാസിയായ കിരണ്‍ (യഥാര്‍ത്ഥ പേരല്ല) 2020 ജനുവരിയില്‍ലാണ് പ്രിയയെ (യഥാര്‍ത്ഥ പേരല്ല) വിവാഹം കഴിച്ചത്. വിവാഹ ശേഷം ദമ്ബതികള്‍ ഒരു അപ്പാര്‍ട്ട്മെന്റിലേക്ക് മാറി. കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം പ്രിയ തന്നോട് ഒരു അടിമയെപ്പോലെ പെരുമാറുകയും ഇടയ്ക്കിടെ മര്‍ദിക്കുകയും ചെയ്യാന്‍ തുടങ്ങിയെന്നാണ് ഇയാള്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിലപിടിപ്പുള്ള സാധനങ്ങള്‍ എപ്പോഴും വാങ്ങാന്‍ നിര്‍ബന്ധിക്കും. സ്വകാര്യ ആവശ്യത്തിനായി ഒരു കാര്‍ പോലും ഭാര്യയുടെ നിര്‍ബന്ധത്തിന് വാങ്ങിച്ചു നല്‍കിയെന്നും യുവാവ് പരാതിയില്‍ പറയുന്നു. ഭാര്യയെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട യുവാവ് പണത്തിനും വിലപിടിപ്പുളള വസ്തുക്കള്‍ക്കും വേണ്ടി നിരന്തരം ശല്യം ചെയ്യുന്നുവെന്നും കാരണം കണ്ടെത്തി വഴക്ക് കൂടുന്നുവെന്നും പരാതിയില്‍ പറയുന്നു.

സെപ്റ്റംബര്‍ 25ന് രാത്രി 10.30ഓടെ അപാര്‍ട്ട്മെന്‍റിന്‍റെ വാതില്‍ യുവാവ് പൂട്ടിയിരുന്നു. എന്നാല്‍ രാത്രി പുറത്തുപോകണമെന്ന് ഭാര്യ ശാഠ്യം പിടിച്ചു. താക്കോള്‍ ചോദിച്ചെങ്കിലും താന്‍ പുറത്തുപോകരുതെന്ന് ഭാര്യയോട് ആവശ്യപ്പെട്ടു. വഴക്ക് ഒഴിവാക്കുന്നതിനായി ഒഴിഞ്ഞുമാറുകയും ചെയ്തു. ശേഷം താന്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ കട്ടിലില്‍ കയറി തലയണകൊണ്ട് ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചുവെന്ന് യുവാവ് പറയുന്നു.

ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയതോടെ തള്ളിമാറ്റി. ഇതോടെ നെഞ്ചിലും വയറിലും മാന്തുകയും കടിക്കുകയും ചെയ്തതായി യുവാവ് പറയുന്നു. വഴക്ക് രൂക്ഷമായതോടെ ഇരുവരും പൊലീസിനെ വിളിച്ചു. രണ്ടുപേര്‍ക്കും കൗണ്‍സലിങ് നല്‍കുകയും യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. യുവതി ആവശ്യപ്പെട്ടതെല്ലാം നല്‍കിയിട്ടും തനിക്കെതിരെ അന്നപൂര്‍ണേശ്വരി നഗര്‍ പൊലീസ് സ്റ്റേഷനില്‍ സ്ത്രീധന പീഡനപരാതി നല്‍കിയെന്നും കോടതിയില്‍ പോയി പിന്നീട് മുന്‍കൂര്‍ ജാമ്യമെടുക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ദമ്ബതികളുടെ പരാതികള്‍ സ്വീകരിച്ച്‌ അന്വേഷണം നടത്തുകയാണെന്നും പ്രശ്ന പരിഹാരത്തിനായി ഇരുവരെയും കൗണ്‍സലിങ്ങിന് വിധേയമാക്കിയതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക