പാലാ: ടൗണില്‍ വീട് വാടകക്കെടുത്ത് അനാശാസ്യകേന്ദ്രം നടത്തിയ ആളും ഇടപാടുകാരനും പിടിയില്‍. അന്യ ജില്ലകളില്‍നിന്ന് സ്ത്രീകളെ കൊണ്ടുവന്ന് ഫോണിലൂടെ ഇടപാടുകാരുമായി കരാര്‍ ഉറപ്പിച്ച് വന്‍തുകക്ക് എത്തിച്ചുനല്‍കുകയായിരുന്നു. നടത്തിപ്പുകാരനായ ഈരാറ്റുപേട്ട നടക്കല്‍ ഹാഷിം (51), ഇടപാടുകാരനായ കിടങ്ങൂര്‍ സ്വദേശി ജോസുകുട്ടി തോമസ് എന്നിവരാണ് പിടിയിലായത്. നാല് സ്ത്രീകളും ഇവരോടൊപ്പം പിടിയിലായി.
വൻതുകകൾ ഇടാക്കിയാണ് സ്ത്രീകളെ അനാശാസ്യത്തിന് വേണ്ടി ഇയാൾ ഇടപാടുകാർക്ക് കൈമാറിയിരുന്നത്. വലിയ ഒരു റാക്കറ്റിലെ കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നുണ്ട്.പാലാ നഗരമധ്യത്തിൽ തന്നെ ഇത്തരമൊരു അനാശാസ്യകേന്ദ്രം പകൽവെളിച്ചത്തിൽ പ്രവർത്തിച്ചത് ഏവർക്കും ഞെട്ടലുണ്ടാക്കുന്നു.