ജയ്പുര്‍(രാജസ്ഥാന്‍): കാമുകിയുടെ ഭര്‍ത്താവിനെ കണ്ട് പേടിച്ച്‌ രക്ഷപ്പെടാന്‍ അഞ്ചാംനിലയിലെ ഫ്‌ളാറ്റില്‍നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശ് സ്വദേശിയായ മൊഹ്‌സിനാ(29)ണ് ജയ്പുരിലെ എസ്.എം.എസ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ തിങ്കളാഴളച രാത്രി മരിച്ചത്.

ഞായറാഴ്ചയാണ് ജയ്പുരിലെ എന്‍.ആര്‍.ഐ സര്‍ക്കിളിന് സമീപത്തെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍നിന്ന് മൊഹ്‌സിന്‍ താഴേക്ക് ചാടിയത്. ഗുരുതരമാലയി പരിക്കേറ്റ യുവാവിനെ കാമുകിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ യുവതിയും ഇവരുടെ ഭര്‍ത്താവും മുങ്ങിയെന്നാണ് പോലീസ് പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹിതയായ യുവതിക്കും അവരുടെ മകള്‍ക്കും ഒപ്പമാണ് മൊഹ്‌സിന്‍ ജയ്പുരില്‍ താമസിച്ചുവന്നിരുന്നത്. രണ്ട് വര്‍ഷം മുമ്ബാണ് നൈനിറ്റാള്‍ സ്വദേശിയായ യുവതി ഭര്‍ത്താവിനെ ഉപക്ഷേിച്ച്‌ യുവാവിനൊപ്പം നാടുവിട്ടത്. ഭര്‍ത്താവ് ഭാര്യയെ കണ്ടെത്താനുളള അന്വേഷണം നടത്തിവരികയായിരുന്നു.

അങ്ങനെയിരിക്കെയാണ് ഭാര്യയും കാമുകനും ജയ്പുരിലുണ്ടെന്ന് വിവരം ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഭര്‍ത്താവ് ഭാര്യയെ കാണാനായി ഫ്‌ളാറ്റിലെത്തി. കാമുകിയുടെ ഭര്‍ത്താവിനെ കണ്ടതോടെ പരിഭ്രാന്തനായ മൊഹ്‌സിന്‍, ഇയാളില്‍നിന്ന് രക്ഷപെടാനായി അഞ്ചാംനിലയിലെ ഫ്‌ളാറ്റില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ കാമുകി തനെന്നയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതിനു ശേഷം യുവതിയും ഭാര്‍ത്താവും സ്ഥലത്തുന്നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവരെ കണ്ടെത്താനുളള അന്വേഷണം തുടരുകയാണെന്നും യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായും പ്രതാപ്‌സഗര്‍ പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്‌.ഒ. ബല്‍വീര്‍ സിങ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക