ചണ്ഡിഗഡ്: പതിനേഴുകാരിയായ രാജ്യാന്തര ഷൂട്ടിങ് താരത്തെ സ്വയം വെടിയുതിര്‍ത്തു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പോലീസ്. ഈ ആഴ്ച ആദ്യം ഡല്‍ഹിയില്‍ നടന്ന ദേശീയ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്തതിലെ നിരാശ മൂലമാണ് താരം ജീവനൊടുക്കിയതെന്നാണ് പ്രധാനമിക നിഗമനം.

പഞ്ചാബിലെ ഫരീദ്കോട്ടില്‍ വ്യാഴാഴ്ച രാവിലെയാണ് രാജ്യാന്തര ഷൂട്ടിങ് താരമായ ഖുഷ് സീരത് കൗര്‍ സന്ധുവിനെ വീട്ടില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഖുഷിന്റെ സ്വന്തം പിസ്റ്റളില്‍നിന്നു തന്നെയാണ് വെടിയേറ്റിരിക്കുന്നത്. സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുക്കാനായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഫരീദ്കോട്ട് പൊലീസ് സ്റ്റേഷന്‍ എസ്‌എച്ച്‌ഒ ഹര്‍ജിന്ദര്‍ സിങ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദേശീയ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍, വ്യക്തിഗത വിഭാഗത്തില്‍ ഖുഷിനു മെഡല്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഖുഷ് അംഗമായ ജൂനിയര്‍ സിവിലിയന്‍ വനിതാ ടീം മെഡല്‍ നേടിയിരുന്നു. തന്റെ മോശം പ്രകടനത്തില്‍ ഖുഷ് നിരാശയിലായിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക