വടക്കാഞ്ചേരി: മലാക്കയില്‍ ഗ്രാനൈറ്റ് ഇറക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കം അടിപിടിയില്‍ കലാശിച്ചു.മലാക്ക കദളിക്കാട്ടില്‍ പ്രകാശിെന്റ കുടുംബത്തെ ബുധനാഴ്ച രാത്രി 10.30ഓടെ ചുമട്ടുതൊഴിലാളി യൂനിയനില്പെട്ടവര് സംഘമായെത്തി ആക്രമിച്ചതായാണ് പരാതി.വീട് പണി ആരംഭിച്ച ഘട്ടം മുതല്‍ ചുമട്ടുതൊഴിലാളികളാണ് നിര്‍മാണ സാമഗ്രികള്‍ ഇറക്കിവെച്ചിരുന്നത്. എന്നാല്‍, ഗ്രാനൈറ്റ് വരുന്നുണ്ടെന്നും നിങ്ങള്‍ സമയത്ത് വന്ന് ഇറക്കി തരണമെന്ന് പറഞ്ഞിരുന്നെന്നും തങ്ങള്‍ക്ക് രാത്രിയില്‍ വന്ന് ഇറക്കിവെക്കാന്‍ ബുദ്ധിമുട്ടാണ് അതുകൊണ്ട് നിങ്ങള്‍ തന്നെ ഇറക്കിയാല്‍ മതിയെന്നും ഇതിെന്റ പേരില്‍ ഒരു പ്രശ്നവുമില്ലെന്നും ചുമട്ടുതൊഴിലാളികള്‍ പറഞ്ഞിരുന്നു. ഇതിെന്റ അടിസ്ഥാനത്തില്‍ കുടുംബാംഗങ്ങളെ കൂട്ടി ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ ചുമട്ടുതൊഴിലാളികള്‍ സംഘമായി വന്ന് ഹെല്‍മറ്റ്, വയര്‍ തുടങ്ങിയവുമായി പൊടുന്നനെ ആക്രമിക്കുകയായിരുന്നെന്ന് പ്രകാശ് പറഞ്ഞു.സംഭവത്തോടനുബന്ധിച്ച് പ്രകാശ്, ഭാര്യ പ്രസീത, അമ്മാവന് പ്രശാന്ത് എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിപിടിയില്‍ പ്രസീതയുടെ മാലയും പണവും നഷ്ടപ്പെട്ടതായും പ്രകാശ് പറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക