ലക്‌നൗ : വിവാഹ വാഗ്ദാനം നല്‍കി മദ്രസ അധ്യാപകനെതിരെ പീഡന പരാതി. യുപിയിലെ ഷീഷ്ഗര്‍ മേഖലയിലാണ് സംഭവം നടന്നത്.പീഡനത്തിനിരയായ പെണ്‍കുട്ടിയും പ്രതിയും മദ്രസയില്‍ നാല് വര്‍ഷം ഒരുമിച്ച്‌ പഠിച്ചിരുന്നവരാണ്. പഠനത്തിന് ശേഷം ഇയാള്‍ അതേ മദ്രസയില്‍ കുട്ടികളെ പഠിപ്പിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നതെന്ന് പൊലീസ് എസ്പി രോഹിത് സിങ് സജ്വന്‍ പറഞ്ഞു.തുടര്‍ന്ന് വിവാഹ വാദ്ഗാനം നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും, പ്രതി ഇവരെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു. പിന്നീട് പെണ്‍കുട്ടി പ്രതിയുടെ വീട്ടിലെത്തിയെങ്കിലും, ഇയാള്‍ വധഭീഷണി മുഴക്കിയെന്നും എത്രയും വേഗം വീട്ടില്‍ നിന്ന് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ച്‌ പരാതി നല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക