കാസര്‍കോട്: മൂന്നു മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ ഉത്തര്‍പ്രദേശ് സ്വദേശിക്കൊപ്പം ഒളിച്ചോടി രണ്ട് ദിവസത്തിന് ശേഷം വീട്ടമ്മ തിരിച്ചെത്തി.ബദിയടുക്ക കജെ സ്വദേശി അബ്ബാസിന്റെ ഭാര്യ റിഫാനത്താണ് തിരിച്ചെത്തിയത്. എന്നാല്‍ ഇവരെ സ്വീകരിക്കാനാകില്ലെന്ന് ഭര്‍ത്താവ് കോടതിയെ അറിയിച്ചു. പരപ്പ ഗ്രാമീണ്‍ ബാങ്കിന് സമീപം ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ അലം എന്ന യുവാവിനൊപ്പമാണ് 35കാരിയായ വീട്ടമ്മ ഒളിച്ചോടിയത്. യുവതിയും ഉത്തര്‍പ്രദേശ് സ്വദേശിയും പാലക്കാട് എത്തി ലോഡ്ജില്‍ മുറിയെടുത്ത് രണ്ടു ദിവസം താമസിച്ചു. ഇതിനിടെയാണ് മക്കളെ ഉപേക്ഷിച്ചു പോയ ഭാര്യയ്‌ക്കെതിരെ ഭര്‍ത്താവ് കേസ് കൊടുത്ത വിവരം യുവതിയെ നാട്ടില്‍ നിന്ന് സുഹൃത്ത് വിളിച്ച്‌ അറിയിച്ചത്. ഇതേത്തുടര്‍ന്ന് വീട്ടമ്മയും ഉത്തര്‍പ്രദേശ് സ്വദേശിയും കഴിഞ്ഞ ദിവസം കാസര്‍കോട് തിരിച്ചെത്തി പൊലീസിന് മുന്നില്‍ ഹാജരാകുകയായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കിയെങ്കിലും യുവതിയെ കൂട്ടിക്കൊണ്ടുപോകാന്‍ ഭര്‍ത്താവ് തയ്യാറായില്ല. ഇതേത്തുടര്‍ന്ന് യുവതിയെ, അവരുടെ വീട്ടുകാര്‍ക്കൊപ്പമാണ് കോടതി മടക്കി അയച്ചത്. യുപി സ്വദേശിയായ ആലമിനെതിരെ യുവതിക്ക് പരാതി ഇല്ലാത്തതിനാല്‍ ഇയാളെ പൊലീസ് വിട്ടയച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക