തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ പെരുങ്കളനണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.മോണ്‍സണെ കണ്ടതും ചികിത്സ തേടിയതും സത്യമാണെന്നും ചികിത്സക്കായി 5 ദിവസമാണ് പോയതിന്നു സുധാകരന്‍ വ്യക്തമാക്കി. മോണ്‍സന്റെ വ്യാജചികിത്സക്കെതിരെ നിയമ നടപടിയെടുക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.’5 ദിവസമാണ് പോയത്, പക്ഷേ അസുഖം ഭേദമായില്ല. താന്‍ സാമ്ബത്തിക ഇടപാട് നടത്തിയിട്ടില്ല. തന്നെ കാണിച്ച്‌ കച്ചവടം ഉറപ്പിക്കാന്‍ മോന്‍സണ്‍ ശ്രമിച്ചിട്ടുണ്ടാകാം. ഒരു തവണ പോലും പരാതിക്കാര്‍ തന്നെ വന്ന് കണ്ടിട്ടില്ല. മുഖ്യമന്ത്രിയെ താങ്ങുന്നവര്‍ പോലും മോണ്‍സനെ കാണുന്നുണ്ട്. സര്‍ക്കാര്‍ മോന്‍സണെ സംരക്ഷിക്കുകയാണ്’- കെ സുധാകരന്‍ കുറ്റപ്പെടുത്തി.’രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാന്‍ സിപിഎം വീണ്ടും ശ്രമങ്ങള്‍ തുടങ്ങി. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനെ സിപിഎം ഭയക്കുന്നു. പിണറായിക്കെതിരെയുള്ള ഫൈറ്റ് അവസാനിപ്പിച്ചതായിരുന്നു. വീണ്ടും തുടങ്ങുന്ന കാര്യം ആലോചിക്കുന്നു. എന്തുകൊണ്ട് മോന്‍സണുമായി ഉദ്യോഗസ്ഥന്‍മാരുടെ ബന്ധം അന്വേഷിക്കുന്നില്ലെ. സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്ന ഫ്രോഡാണ് മോണ്‍സണ്‍. തനിക്കെതിരെ തെളിവൊന്നും കിട്ടില്ല. ബെന്നി ബഹ്നാന് മറുപടി നല്‍കുന്നില്ല. തനിക്കൊരു പാര്‍ട്ടി ചട്ടക്കൂട് ഉണ്ട്. ആ ചട്ടക്കൂട് ബെന്നി ബഹ്നാനും ബാധകമാണ്’- കെ സുധാകരന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക