ചെന്നൈ: ദലിത് സംഘടന നേതാവായ പശുപതി പാണ്ഡ്യനെ വധിച്ച കേസില്‍ പ്രതിയായ 60 കാരിയെ കഴുത്തറുത്തു കൊലപ്പെടുത്തി. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. 11 വര്‍ഷം മുമ്ബ് സെപ്റ്റംബര്‍ 22നായിരുന്നു പശുപതി പാണ്ഡ്യന്‍ കൊല്ലപ്പെട്ടത്. ഇന്ന് രക്തസാക്ഷി ദിനത്തില്‍ തന്നെയാണ് കേസിലെ എട്ടാം പ്രതിയായ ദിണ്ടിക്കല്‍ നന്ദവനംപട്ടി നിര്‍മലദേവി കൊല്ലപ്പെട്ടത്.

ദേവേന്ദ്രകുല വേളാളര്‍ സംഘം സ്ഥാപകനായ പശുപതിപാണ്ഡ്യന്‍ 2010ല്‍ ദിണ്ടിക്കലിലെ നന്ദവനപട്ടിയിലാണ് കൊല്ലപ്പെട്ടത്. തൂത്തുക്കുടി സ്വദേശി സുഭാഷ് പാണ്ടയാര്‍ ഉള്‍പ്പെടെ 16 പേരെ കേസില്‍ പ്രതിചേര്‍ത്തിരുന്നു. കേസിന്‍റ വിചാരണ ദിണ്ടിക്കല്‍ കോടതിയില്‍ നടക്കുകയാണ്. പ്രതികളായ പുറാ മാടസാമി, മുത്തുപാണ്ടി ഉള്‍പ്പെടെ നാലുപേരെ വിവിധയിടങ്ങളിലായി പശുപതി പാണ്ഡ്യന്‍റ അനുയായികള്‍ കൊലപ്പെടുത്തി പക വീട്ടിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസിന്‍റ അടുത്തഘട്ട വിചാരണ ഒക്ടോബര്‍ 18ന് നടക്കാനിരിക്കെയാണ് മറ്റൊരു പ്രതി കൂടി കൊല്ലപ്പെട്ടത്.ബുധനാഴ്ച രാവിലെ ദിണ്ടിക്കല്‍ ഇ.ബി കോളനിയിലെ ഡേവിഡ് നഗറില്‍വെച്ചാണ് ബൈക്കുകളിലെത്തിയ സായുധ അജ്ഞാത സംഘം നിര്‍മലദേവിയെ വെട്ടിക്കൊന്നത്. പിന്നീട് തല മാത്രം അറുത്തുമാറ്റി പശുപതി പാണ്ഡ്യന്‍റ വീടിനു സമീപം സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡിന് മുന്നില്‍ ഉപേക്ഷിച്ച്‌ കൊലയാളികള്‍ കടന്നുകളയുകയായിരുന്നു. ദിണ്ടിക്കല്‍ പോലീസ് സ്ഥലത്തെത്തി നിര്‍മലയുടെ ശരീരവും തലയും കസ്റ്റഡിയിലെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ഡി.ഐ.ജി വിജയകുമാരി, എസ്.പി ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക