കൊച്ചി: ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച്‌ മരിച്ചതില്‍ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു. ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വീട്ടില്‍ കുഞ്ഞുമോന്റെയും ഉഷയുടെയും മകനായ വിഷണുവാണ് മരിച്ചത്. സൗദി അറേബ്യയില്‍ വെച്ചാണ് കോവിഡ് ബാധിച്ച്‌ വിഷ്ണുവിന്റെ ഭാര്യയും കുഞ്ഞും മരിച്ചത്. ഇതിനുശേഷം വിഷ്ണു ദിവസങ്ങള്‍ക്ക് മുമ്ബാണ് നാട്ടിലെത്തിയത്.

ഇന്നു രാവിലെ വിഷ്ണു എഴുന്നേല്‍ക്കാന്‍ വൈകിയതോടെയാണ് വീട്ടുകാര്‍ കിടപ്പ് മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തു കയറിയത്. ഫാനില്‍ തൂങ്ങിയ നിലയിലാണ് വിഷ്ണുവിനെ കണ്ടെത്തിയത്. അവശനിലയിലായിരുന്ന വിഷ്ണുവിനെ നാട്ടുകാര്‍ ദേശം സി.എ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സൗദിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു വിഷ്ണു. എട്ട് മാസം ഗര്‍ഭിണിയായിരുന്ന ഭാര്യ ഗാഥയെ കഴിഞ്ഞ ജൂലൈ മാസം പ്രസവത്തിന് നാട്ടിലേക്ക് കൊണ്ടുവരാന്‍ ഇരിക്കുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് ഗാഥയ്‌ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് അതേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

എന്നാല്‍ തൊട്ടടുത്ത ദിവസം അതീവ ഗുരുതരാവസ്ഥയിലായ ഗാഥയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. അതിനിടെ കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തെങ്കിലും ഗാഥ മരിച്ചു. രണ്ടു ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ കുഞ്ഞും മരിച്ചു. ഇതേത്തുടര്‍ന്ന് വിഷ്ണു നാട്ടിലേക്ക് വരികയായിരുന്നു. നാട്ടിലെത്തിയ ശേഷം വിഷാദ അവസ്ഥയിലായിരുന്ന വിഷ്ണു അധികം ആരോടും സംസാരിക്കാറില്ലായിരുന്നു. അതിനിടെയാണ് ഇന്ന് രാവിലെയോടെ വിഷ്ണു ജീവനൊടുക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക