ബീഫ് പശുവാണെന്നതു തെറ്റിദ്ധാരണയാണെന്നും അതു കഴിക്കരുതെന്ന് ബി.ജെ.പി ഒരിക്കലും ആരോടും പറഞ്ഞിട്ടില്ലെന്നും കോഴിക്കോട് ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി എം.ടി രമേശ്. പൊതുവെ മലയാളികള്‍ എല്ലാവരും കഴിക്കുന്ന വിഭവമാണ് ബീഫ്. അതില്‍ ബി.ജെ.പിക്കാരും ഉണ്ടാകുമെന്നും ഇഷ്ടമുള്ളവർക്കു കഴിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒരു മലയാളം മാധ്യമത്തോടാണ് എം.ടി രമേശിന്റെ പ്രതികരണം.
”ഇഷ്ടമുള്ളയാളുകള്‍ക്ക് പുട്ടിന്റെ കൂടെ ബീഫ് നല്ല കോമ്ബിനേഷനാണ്. ഞാൻ ബീഫ് കഴിക്കാറില്ല എന്നേയുള്ളൂ. കഴിക്കുന്നവരോട് ഒരു വിരോധവുമില്ല. കഴിക്കരുതെന്ന നിലപാടുമില്ല. ഇഷ്ടമുള്ളവർക്ക് ബീഫ് കഴിക്കാം. ബി.ജെ.പിക്കാർ ബീഫ് കഴിക്കില്ലെന്നൊന്നുമില്ല. ഇഷ്ടമുള്ളവർ കഴിക്കാറുണ്ട്. ബി.ജെ.പിക്കാരായതുകൊണ്ട് ബീഫ് കഴിക്കാൻ പാടില്ലെന്ന നിയമമൊന്നുമില്ല.”-അദ്ദേഹം പറഞ്ഞു.
”ബീഫ് പശുവല്ല. അതു തെറ്റിദ്ധാരണയാണ്. പോത്താണത്. അതുകൊണ്ട് അതില്‍ ഒരു പ്രശ്‌നമില്ല. ബീഫ് കഴിക്കേണ്ടെന്ന് ബി.ജെ.പി ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല. ഭക്ഷണം ഓരോരുത്തർക്കും അവരവരുടെ താല്‍പര്യം അനുസരിച്ചു കഴിക്കാം. വോട്ട് ചോദിക്കാൻ പോകുമ്ബോള്‍ ബീഫ് വിഷയം ആരും ചോദിക്കാറില്ല. ഇതൊക്കെ വെറും പ്രചരണം മാത്രമാണെന്ന് ആളുകള്‍ക്ക് അറിയാം. അവരുടെ ജീവിതപ്രശ്‌നങ്ങളെക്കുറിച്ചാണ് ആളുകള്‍ പറയുക.”
ഞാൻ വെജിറ്റേറിയനല്ല. രാവിലെ കഴിക്കാറില്ല എന്നു മാത്രമേയുള്ളൂ. മീൻ നല്ല ഇഷ്ടമാണ്. ചിക്കനെക്കാള്‍ ഇഷ്ടം മീനാണ്. ഉച്ചയ്ക്ക് ഒരു മീൻകറിയും ചോറും കിട്ടിയാല്‍ മതിയെന്നും രമേശ് പറഞ്ഞു. അമ്ബലമുണ്ടാക്കലല്ല, ആശുപത്രി ഉണ്ടാക്കലാണ് സർക്കാരിന്റെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ എവിടെയും സർക്കാർ അമ്ബലമുണ്ടാക്കിയിട്ടില്ല. അമ്ബലമായാലും പള്ളിയായാലും ആരാധാനാലയങ്ങളുണ്ടാക്കല്‍ സർക്കാരിന്റെ ജോലിയല്ല. അതു വിശ്വാസികളുടെ പണിയാണ്. അവർ ഉണ്ടാക്കിക്കൊള്ളും.
അതിന് എന്തെങ്കിലും നിയമപരമായ സഹായം ആവശ്യമാണെങ്കില്‍ അതുമാത്രമേ സർക്കാർ ചെയ്യേണ്ടതുള്ളൂ. ബി.ജെ.പി എവിടെയും അമ്ബലം ഉണ്ടാക്കിയിട്ടില്ല. എല്ലാ മതവിശ്വാസികളുമുള്ള പാർട്ടിയാണ് ബി.ജെ.പി. പാർട്ടി അമ്ബലവും പള്ളിയും ഉണ്ടാക്കാറില്ലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
രാമക്ഷേത്രം അമ്ബലം മാത്രമല്ല, നമ്മുടെ നാടിന്റെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. 500 വർഷമായുള്ള പരിശ്രമമാണ്. രാമക്ഷേത്ര നിർമാണത്തിന് സഹായകരമായ നിയമപരമായ തടസങ്ങള്‍ നീക്കുമെന്നാണ് ബി.ജെ.പി പ്രകടനപത്രികയില്‍ പറഞ്ഞത്. കോടതിവിധി വരെ കാത്തിരുന്നു. വിധി വന്ന ശേഷം നിയമപരമായ സഹായങ്ങള്‍ ചെയ്തുകൊടുത്തു.
കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് ട്രസ്റ്റ് ഉണ്ടാക്കിയത്. അതിലൊന്നും സർക്കാരിനു പങ്കില്ല. അയോധ്യയില്‍ രാമക്ഷേത്രം നിർമാക്കാൻ വേണ്ടി ഞങ്ങള്‍ ഒരിടത്തും വോട്ട് ചോദിച്ചിട്ടില്ല. രാമക്ഷേത്രം നിർമിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്കു സഹായം ചെയ്തുകൊടുക്കുമെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. തന്റെ ഏറ്റവും അടുത്ത ആറോ ഏഴോ സുഹൃത്തുക്കളില്‍ രണ്ടുമൂന്നു പേർ മുസ്‌ലിംകളാണെന്നും എം.ടി രമേശ് കൂട്ടിച്ചേർത്തു.