പതിനഞ്ചുവയസ്സ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് യുവതി അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അമേരിക്കയിലെ മിനസോട്ട സ്വദേശിനിയായ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അലിസണ്‍ ലേ ഷാർഡിനെ(38)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമൊത്ത് അവധി ആഘോഷിക്കാനെത്തിയ ഹോട്ടലില്‍വച്ച് പരിചയപ്പെട്ട രണ്ട് കൗമാരക്കാരുമായാണ് യുവതി സെക്സിലേർപ്പെട്ടത്.
ഭർത്താവുമൊത്ത് അവധി ആഘോഷിക്കാൻ ഹോട്ടലില്‍ എത്തുമ്ബോള്‍ തനിക്ക് ഈ രണ്ട് കൗമാരക്കരെയും പരിചയം പോലും ഉണ്ടായിരുന്നില്ലെന്നും ഇത്തരമൊരു ലൈംഗിക ബന്ധത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍, ഹോട്ടലിലെ താമസത്തിനിടെ പതിനഞ്ചുകാരായ ഹോക്കി താരങ്ങളെ പരിചയപ്പെട്ടു. പിന്നീട് ഭർത്താവുമായി വാക്കുതർക്കം ഉണ്ടാകുകയും യുവതി മുറിവിട്ട് ഇറങ്ങിപ്പോകുകയുമായിരുന്നു. ഭർത്താവിനോടുള്ള വാശിക്കാണ് ഒരേസമയം രണ്ട് കൗമാരക്കരുമായി സെക്സ് ചെയ്തതെന്നും യുവതി പൊലീസിനോട് പറഞ്ഞു.
പതിനഞ്ചുവയസ്സ് പ്രായമുള്ള ഹോക്കി താരങ്ങളായ രണ്ട് ആണ്‍കുട്ടികളുമായി ഒരേസമയം ഹോട്ടലില്‍വെച്ച് ശാരീരികബന്ധത്തിലേർപ്പെട്ടെന്നാണ് യുവതിക്കെതിരായ കേസ്. ജനുവരി 14-നായിരുന്നു സംഭവം.കൊളൊറാഡോയില്‍നിന്നുള്ള ഹോക്കി ടീമിലെ രണ്ടുപേരാണ് യുവതിയുടെ അതിക്രമത്തിനിരയായത്. സംഭവദിവസം ഹോട്ടലിലെ ഹോട്ട് ടബ്ബില്‍വെച്ചാണ് യുവതി ഹോക്കി കളിക്കാരായ കൗമാരക്കാരെ പരിചയപ്പെട്ടത്.
തുടർന്ന് കുട്ടികള്‍ മുറികളിലേക്ക് മടങ്ങിയെങ്കിലും ഇവരിലൊരാള്‍ക്ക് പ്രതി സ്‌നാപ്പ്ചാറ്റി വഴി സന്ദേശം അയച്ചു. ഭർത്താവുമായി തർക്കമുണ്ടായെന്നും തനിക്ക് നിങ്ങളുടെ മുറിയിലേക്ക് വരണമെന്നുമായിരുന്നു യുവതിയുടെ സന്ദേശം. തുടർന്ന് മുറിയിലെത്തിയ യുവതി കുട്ടികളുമായി സംസാരിച്ചു. കുട്ടികളുടെ വയസ്സ് ചോദിച്ചതിന് ശേഷം തന്റെ മക്കളുടെ പ്രായമുള്ളവരാണെന്നായിരുന്നു യുവതി കുട്ടികളോട് പറഞ്ഞത്. പിന്നീട് സംഭാഷണം ലൈംഗികകാര്യങ്ങളിലേക്ക് തിരിഞ്ഞു. ഇതിനുപിന്നാലെയാണ് രണ്ടുകുട്ടികളുമായി പ്രതി ശാരീരികബന്ധത്തിലേർപ്പെട്ടത്.
ലൈംഗികബന്ധത്തിലേർപ്പെടാൻ യുവതി സമ്മർദം ചെലുത്തിയെന്നായിരുന്നു രണ്ടുകുട്ടികളുടെയും മൊഴി. മറ്റൊരു കുട്ടി നോക്കിനില്‍ക്കേയാണ് ഒരേസമയം രണ്ടുപേരുമായി യുവതി ശാരീരികബന്ധത്തിലേർപ്പെട്ടതെന്നും ഇവർ വെളിപ്പെടുത്തി. ഒടുവില്‍ പ്രതിയോട് മുറിയില്‍നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനുശേഷം ഹോക്കി മത്സരം നടക്കുന്നയിടത്ത് പ്രതി വന്നതായും കുട്ടികള്‍ക്ക് വീണ്ടും സന്ദേശമയച്ചതായും പോലീസിന്റെ റിപ്പോർട്ടിലുണ്ട്. കേസില്‍ വ്യാഴാഴ്ചയാണ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.