മൂന്നു വയസുള്ള മകള്‍ക്കു വിഷം നല്‍കിയശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കുഞ്ഞിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടായി കരിയങ്കോട് മേക്കോണം വീട്ടില്‍ സുരേഷിന്‍റെ ഭാര്യ വിന്‍സി (37)യാണു മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ഇന്നലെ പുലര്‍ച്ചെ നാലോടെയായിരുന്നു മരണം.
മൂന്നു വയസുകാരി മകള്‍ അൻവിക അപകടാവസ്ഥ തരണംചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു. കുടുംബപ്രശ്നങ്ങളാണു കാരണമെന്നാണു പ്രാഥമിക നിഗമനം. പത്തു ദിവസം മുമ്ബാണു ബിന്‍സി ഐസ്ക്രീമില്‍ വിഷം കലര്‍ത്തി അന്‌വികയ്ക്കു നല്‍കിയശേഷം സ്വയം കഴിച്ചത്. വൈകുന്നേരം വീട്ടിലെത്തിയ ഭർത്താവ് സുരേഷ്, ബോധം നഷ്ടപ്പെട്ട നിലയില്‍ കിടക്കുന്ന ഇരുവരെയും കണ്ടെത്തുകയായിരുന്നു.
പിന്നീട് അമ്മയെയും മകളെയും പാലക്കാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കുഴല്‍മന്ദം പെരിങ്ങോട്ടുകുറുശി പരുത്തിപ്പുള്ളി തോട്ടക്കര സ്വദേശിയായ വിന്‍സിയെ പതിനൊന്നു വര്‍ഷം മുമ്ബാണ് സുരേഷ് വിവാഹം കഴിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വൈകുന്നേരം മൃതദേഹം സംസ്‌കരിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കോട്ടായി പോലീസ് കേസെടുത്തു. അനുഷിക എന്ന ഒരു മകള്‍കൂടി ദന്പതികള്‍ക്കുണ്ട്.