ചണ്ഡീഗഢ്‌ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ മോഹാലസ്യപ്പെട്ട് എഎപി സ്ഥാനാർഥി കുല്‍ദീപ് കുമാർ. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ പൊട്ടിക്കരയുന്ന കുല്‍ദീപ് കുമാറിനെ ആശ്വസിപ്പിക്കുന്ന സഹപ്രവർത്തകരേയും കാണാം.

16 വോട്ടുകള്‍ നേടിയാണ് ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായിരുന്ന മനോജ് സോങ്കർ സ്ഥാനമുറപ്പിച്ചത്. കോണ്ഡഗ്രസിന്റെ മേയർ സ്ഥാനാർത്ഥിക്ക് 12 വോട്ടുകള്‍ മാത്രമാണ് നേടാനായത്. 8 വോട്ടുകള്‍ അസാധുവായി മാറുകയായിരുന്നു. ബീഹാറില്‍ നിതീഷ് കുമാർ ഇന്ത്യ സഖ്യം ഉപേക്ഷിച്ച്‌ ബിജെപിയില്‍ ചേർന്നതിന് പിന്നാലെയാണ് ഛണ്ഡിഗ‍‍ഡിലും ഇത്തരത്തില്‍ തിരിച്ചടി ലഭിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എട്ട് വർഷത്തെ ബിജെപി ഭരണത്തിന് വിരാമം കുറിക്കാനുള്ള ഇന്ത്യ സഖ്യത്തിന്റെ നീക്കമാണ് ഇതോടെ വിഫലമായത്. കോണ്‍ഗ്രസും എഎപിയും ഒന്നിച്ച്‌ മത്സരിച്ചിട്ടും ഛണ്ഡിഗ‍ഡില്‍‍ മേയർ സ്ഥാനം നേടാൻ കഴിയാത്തത് ഇന്ത്യ സഖ്യത്തിനേറ്റ കനത്ത പ്രഹരം തന്നെയാണ്. ബിജെപി സ്ഥാനാർത്ഥി മനോജ് സോങ്കറിന് എക്സ് ഒഫീഷ്യോ അംഗമായ കിരണ്‍ ഖേറിന്റെ വോട്ടും ലഭിച്ചു. അതേസമയം 8 വോട്ടുകള്‍ അസാധുവായതില്‍ എഎപി- കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക