മലപ്പുറം അഴിഞ്ഞിലത്ത് പ്രവര്‍ത്തിക്കുന്ന വി.എ.ബി കോസ്‌മെറ്റിക്സ് സ്ഥാപനത്തിന്റെ മറവില്‍ സാനിറ്റൈസര്‍ നിര്‍മിക്കാനെന്ന വ്യാജേന സംസ്ഥാനത്തേക്ക് കടത്തിയ സ്പിരിറ്റ് കേസില്‍ ഒളിവിലായിരുന്ന പ്രതികളില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം കൊണ്ടോട്ടി പുളിയഞ്ചാലി വീട്ടില്‍ പി.സി. അജ്മല്‍ (35)നെയാണ് അസി. എക്‌സൈസ് കമ്മിഷണര്‍ ജിമ്മി ജോസഫിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ഇൻവസ്റ്റിഗേഷൻ ടീം അറസ്റ്റ് ചെയ്തത്.

സ്പിരിറ്റ് പിടികൂടി രണ്ടര വര്‍ഷത്തിനുശേഷമാണ് ഒരാളെങ്കിലും പിടിയിലാകുന്നത്. നോട്ടീസ് നല്‍കിയിട്ടും ഹാജരാകത്തിനെ തുടര്‍ന്ന് സ്ഥാപനത്തിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ചോദ്യംചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ റിമാൻഡ് ചെയ്തു. സംഭവത്തില്‍ മുഖ്യപ്രതിയായ മുഹമ്മദ് ബഷീര്‍ പിടിയിലാകാനുണ്ട്. കൊവിഡ് കാലം 2021 മെയ് ആറിനാണ് പൊൻകുഴിയില്‍ നിറുത്തിയിട്ടിരുന്ന കണ്ടെയിനര്‍ ലോറിയില്‍ നിന്ന് സംസ്ഥാനത്തേക്ക് കടത്തിയ 11034. 400 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രഹസ്യ വിവിരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌ക്വാഡ് സി.ഐ സജിത് ചന്ദ്രന്റെ നേൃത്വത്തിലുള്ള സംഘം സ്പിരിറ്റ് പിടിച്ചെടുത്തത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും ആരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. തുടര്‍ന്ന് അസി. കമ്മിഷണര്‍ ജിമ്മി ജോസഫിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ഇൻവെസ് റ്റിഗേഷൻ ടീം അന്വേഷണം ആരംഭിച്ചത്. വി.എ.ബി കോസ്‌മെറ്റിക്സ് എന്ന സ്ഥാപനത്തിന്റെ മറവില്‍ സാനിറ്റൈസര്‍ നിര്‍മിക്കാനെന്ന വ്യാജേനയാണ് സ്പിരിറ്റ് കടത്തികൊണ്ടുവന്നത്. മൈസൂര്‍ കൊപ്പം ഭാഗത്തെ എൻ.എസ്.എല്‍ ഷുഗേര്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നും കൊറോണ സമയത്ത് സാനിറ്റൈസര്‍ നിര്‍മിക്കാനെന്ന പേരില്‍ ഡ്രഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലൈസൻസ് ഉപയോഗിച്ചാണ് സ്പിരിറ്റ് ലഭ്യമാക്കി കടത്തി കൊണ്ടുവന്നത്.

മൈസൂര്‍ കൊപ്പം ഭാഗത്തെ എൻ.എസ്.എല്‍ ഷുഗേര്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നും കൊറോണ സമയത്ത് സാനിറ്റൈസര്‍ നിര്‍മിക്കാനെന്ന പേരില്‍ ഡ്രഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലൈസൻസ് ഉപയോഗിച്ചാണ് സ്പിരിറ്റ് ലഭ്യമാക്കി കടത്തി കൊണ്ടുവന്നത്. ഒന്നാംപ്രതിയായ മുഹമ്മദ് ബഷീറും പിടിയിലായ രണ്ടാംപ്രതി പി.സി അജ്മലും നേരിട്ട് ഇടപ്പെട്ടാണ് സ്പിരിറ്റ് കൊണ്ടുവന്നത്. എന്നാല്‍ മുഹമ്മദ് ബഷീര്‍ വിദേശത്തും സ്വദേശത്തും ഒളിവില്‍ കഴിഞ്ഞുവരുകയാണെന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ മറ്റൊരു പാര്‍ട്ടണറുമായി വാഹിദ് വിദേശത്ത് ദീര്‍ഘകാലമായി ജോലി ചെയ്തുവരുകയുമാണ്.

ഇയാള്‍ക്ക് ഈ കേസുമായി ബന്ധമുണ്ടോ എന്നതിനെ കുറിച്ചും അന്വേഷണം സംഘം പരിശോധിച്ചുവരുകയാണ്. ഇവരുടെ വിദേശ യാത്രകളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്നും മുഖ്യപ്രതിയെ പിടികൂടുന്നതിന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ശ്രമങ്ങള്‍ നടക്കുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു. സൈബര്‍ സെല്‍ പ്രിവന്റീവ് ഓഫീസര്‍ എം.സി ഷിജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുഷാന്ത്, സനൂപ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജ മോള്‍ എന്നിവരുള്‍പ്പെടുന്നതാണ് അന്വേഷണ സംഘം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക