നാടകീയ സംഭവങ്ങള്‍ക്കാണ് അമേരിക്കയിലെ ഒരു കോടതിമുറി സാക്ഷ്യം വഹിച്ചത്. ഇതിന്റെ വീ‍ഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

വിധി പറഞ്ഞതിന് പിന്നാലെ വനിത ജഡ്ജിയെ പ്രതി അക്രമിക്കുന്നതാണ് സംഭവം. വാഷിംഗ്ടണിലെ ക്ലാര്‍ക്ക് കൗണ്ടി ജില്ലാ കോടതിയിലായിരുന്നു വിചിത്ര സംഭവങ്ങള്‍. ജഡ്ജി മേരി കെ ഹോല്‍ത്തസ് ആണ് ആക്രമിക്കപ്പെട്ടത്. ഡിയോബ്ര റെഡെൻ എന്ന പ്രതിയാണ് ആക്രമണം നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ഥിരം കുറ്റവാളിയായ ഇയാള്‍ ആള്‍ക്കാരെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച കുറ്റത്തിനാണ് പിടിക്കപ്പെട്ടത്. നല്ലനടപ്പ് പരിശീലനം വിധിക്കാതിരുന്നതോടെയാണ് പ്രതി ആക്രമണത്തിന് മുതിര്‍ന്നത്. ഇയാളുടെ ആവശ്യം നിരാകരിച്ചതോടെ പ്രതി കൂട്ടില്‍ നിന്നിറങ്ങി അസഭ്യം വിളിയുമായി ജഡ്ജിയുടെ അടുത്തേക്ക് പാഞ്ഞടുത്തു.

ചേംബറിലേക്ക് പറന്നുചാടി ജഡ്ജിയെ നിലത്തു തള്ളിയിട്ട ഇയാള്‍ ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്പ്പെടുത്തിയതാണ് രക്ഷയായത്. വനിത ജഡ്ജിയുടെ തലയ്‌ക്ക് പരിക്കേറ്റെങ്കിലും മുറിവ് ഗുരതരമല്ല. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക