ആദ്യ ഭർത്താവായ ബാല തനിക്കെതിരെ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ഗായിക അമൃത സുരേഷ്. അഭിഭാഷകർക്കൊപ്പം ഒരു വീഡിയോ സന്ദേശത്തിലാണ് അമൃത ബാല അടുത്തിടെ നടത്തിയ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞത്. പ്രധാനമായും പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ
മോളെ കാണിക്കാതിരിന്നുട്ടില്ല,
കോടതി പറഞ്ഞതിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ല
പോക്സോ കേസ് കൊടുത്തിട്ടില്ല
മകളുടെ സോൾ കസ്റ്റഡി തനിക്കാണ്
മകളുടെ ജീവിത ചെലവുകളൾ വഹിക്കില്ല എന്ന് ബാല പറഞ്ഞിട്ടുണ്ട്
വിവാഹമോചനത്തിനൊപ്പം തന്നെ അമൃതയും ബാലയും തമ്മിൽ ഇരുവരുടെയും തുടർന്നുള്ള ജീവിതങ്ങളിൽ ഇടപെടില്ല എന്നും മാധ്യമങ്ങളിൽ സ്വകാര്യ വിവരങ്ങൾ ചർച്ച ചെയ്യില്ല എന്ന് കരാറിൽ ഏർപ്പെട്ടിരുന്നു എന്നും കോടതിയുടെ തീർപ്പിനെ ഉദ്ധരിച്ച്അമൃതയുടെ അഭിഭാഷകർ പറഞ്ഞു. “രണ്ട് പേരും മ്യൂച്വൽ കൺസെന്റ് പ്രകാരം വിവാഹമോചനം നടത്തിയ ശേഷം യാതൊരു രീതിയിലും അങ്ങോട്ടും ഇങ്ങോട്ടും തേജോവധം ചെയ്യുന്നതോ character assassination ചെയ്യുന്ന യാതൊന്നും പബ്ലിഷ് ചെയ്യില്ല എന്നും ഒക്കെ എഗ്രീ ചെയ്തിട്ടുണ്ടായിരുന്നു. ഈ എഗ്രിമെന്റ് വയലേറ്റ് ചെയ്താണ് ബാല സോഷ്യൽ മീഡിയയിലൂടെ പല ആരോപണങ്ങളും അമൃതയ്ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്.” – അമൃതയുടെ അഭിഭാഷകർ വ്യക്തമാക്കി.
2019ലാണ് നടൻ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനം നേടിയത്. മകള്‍ അവന്തികയുടെ സംരക്ഷണം അമൃതയ്ക്കാണ്. മകളെ കാണാൻ തനിക്ക് അവസരം തരുന്നില്ലെന്ന് പരാതി ഉന്നയിച്ചുകൊണ്ട് പലപ്പോഴും ബാല അമൃതയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു.