വീണ്ടും പൊല്ലാപ്പായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ നിരീക്ഷണ ക്യാമറ ദൃശ്യം. ഇത്തവണ കണ്ണൂര്‍ പാനൂര്‍ സ്വദേശിയായ അലി എന്നയാളാണ് കുടുങ്ങിയത്. ഇയാള്‍ക്കൊപ്പം കാറിലെ മുൻസീറ്റില്‍ അപരിചയായ ഒരു സ്ത്രീയാണ് നിരീക്ഷണ ക്യാമറ ദൃശ്യത്തിലുള്ളത്.സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ പിഴയൊടുക്കാനായി വന്ന നിരീക്ഷണ ക്യാമറ ദൃശ്യമാണ് പാനൂര്‍ കടവത്തൂര്‍ മുണ്ടത്തോട് മീത്തലെ കുന്നത്ത് അലിയെ ഞെട്ടിച്ചത്.
പാനൂര്‍ ഉരുവച്ചലില്‍ മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തിലാണ് അലിയ്ക്കൊപ്പം മുൻസീറ്റില്‍ അപരിചിതയായ സ്ത്രീയുടെ ചിത്രം പതിഞ്ഞത്.ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ അഞ്ചരയോടെയുള്ള ദൃശ്യമാണിതെന്ന് വ്യക്തമാകുന്നുണ്ട്. ചിത്രത്തില്‍ കാര്‍ അലിയുടേതാണെങ്കിലും മുൻവശത്ത് ഡ്രൈവ് ചെയ്യുന്ന അലിയുടെ മുഖം വ്യക്തമല്ല. നെറ്റിക്ക് താഴെയുള്ള ദൃശ്യമാണുള്ളത്.
ദൃശ്യത്തില്‍ രണ്ടുപേരും സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെങ്കിലും ഒരാള്‍ക്ക് മാത്രമാണ് പിഴയായി 500 രൂപ ചുമത്തിയത്. ബിസിനസുകാരനായ അലി സ്ഥിരമായി കാറില്‍ യാത്ര ചെയ്യുന്നയാളാണ്. എന്നാല്‍ ഉരുവച്ചാല്‍ ഭാഗത്ത് പോയിട്ടില്ലെന്നാണ് അലി പറയുന്നത്. പിഴ അടയ്ക്കാൻ തയ്യാറാണെന്നും, എന്നാല്‍ കാറില്‍ തനിക്കൊപ്പം അപരിചിതയായ സ്ത്രീയുടെ ചിത്രം എങ്ങനെ വന്നെന്ന് അറിയണമെന്നാണ് അലി പറയുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന അധികൃതരെ വിളിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ചിത്രം വ്യക്തമാകാൻ ക്യാമറ സ്ഥാപിച്ച കമ്ബനി പരിശോധിക്കണം. കഴിഞ്ഞ ദിവസം പയ്യന്നൂരിലും സമാനമായ സംഭവം ഉണ്ടായിരുന്നു.