ജലനിധി അവലോകനയോഗത്തിനിടെ വനിതാ പഞ്ചായത്ത് അംഗം മുൻ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ സ്വകാര്യഭാഗം പിടിച്ചുഞെരിച്ചെന്ന് കേസ്. ഈസ്റ്റ് എളേരി മുൻ പഞ്ചായത്ത് പ്രസിഡന്‍റിനെയാണ് വനിതാ പഞ്ചായത്ത് അംഗം അക്രമിച്ചത്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ ചിറ്റാരിക്കല്‍ പൊലീസ് കേസെടുത്തു.

പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് മുത്തോലി, പഞ്ചായത്ത് അംഗങ്ങളായ സിന്ധു ടോമി, മേഴ്സി മാണി, ഫിലോമിന ജോണി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മീറ്റിംഗ് ഹാളില്‍വെച്ച്‌ പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് മുത്തോലി പിടിച്ചുതള്ളുകയും മേഴ്സി മാണിയും ഫിലോമിന ജോണിയും കടന്നുപിടിക്കുകയും സിന്ധുടോമി സ്വകാര്യഭാഗത്ത് പിടിച്ച്‌ ഞെരിക്കുകയും ചെയ്തുവെന്നാണ് ജെയിംസ് നല്‍കിയ പരാതിയില്‍ ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസമാണ് ഈസ്റ്റ് എളേരി പഞ്ചായത്തില്‍ ജലജീവൻ പദ്ധതി അവലോകനയോഗം ചേര്‍ന്നത്. യോഗം ആരംഭിച്ചതുമുതല്‍ ഇരു വിഭാഗങ്ങളായി തിരിഞ്ഞു വാക്കുതര്‍ക്കം തുടങ്ങി. പിന്നീട് അത് സംഘര്‍ഷമായി മാറുകയായിരുന്നു. യോഗത്തിനിടെ വാര്‍ഡ് അംഗമായ സിന്ധു ടോമിയെ സ്ത്രീത്വത്തെ അവഹേളിച്ചതിനും ചീത്തവിളിച്ചതിനും കൈയ്യേറ്റം ചെയ്തതിനും ജെയിംസ് പന്തമ്മാക്കലിനെതിരയും ചിറ്റാരിക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ജലജീവൻ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പഴയ ജലനിധി ഗുണഭോക്തൃസമിതിക്ക് നടത്തിപ്പ് ചുമതല കൈമാറണമെന്ന് ജെയിംസ് പന്തമ്മാക്കല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് മുത്തോലി അറിയിച്ചു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാദ്വാദവും സംഘര്‍ഷവും ഉണ്ടാകുകയായിരുന്നു.

അതിനിടെ പഞ്ചായത്ത് പ്രസിഡന്‍റിനെ ജെയിംസ് പന്തമ്മാക്കല്‍ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇതോടെയാണ് ഭരണകക്ഷിയിലെ വനിതാ അംഗങ്ങള്‍ പഞ്ചായത്ത് പ്രസിഡന്‍റിന് ചുറ്റുംനിന്ന് പ്രതിരോധിക്കാൻ ശ്രമിച്ചത്. ഈ സമയം സിന്ധു ടോമിയുടെ ബാഗ് പിടിച്ചുവാങ്ങി ജെയിംസ് പന്തമ്മാക്കല്‍ പ്രസിഡന്‍റിനുനേരെ എറിഞ്ഞു. ഇതിനിടെ സിന്ധു ടോമിയുടെ കൈയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക