ഹൈറേഞ്ചിലൂടെ ബൈക്ക് ഓടിക്കാൻ റൈഡറുമാര്‍ക്ക് പ്രത്യേക ഇഷ്ടമാണ്, വളവുകളും തിരിവുകളും കയറ്റവും ഇറക്കവും പൂര്‍ണമായും ഒരു റേസറായി മാറുന്ന ഒരു പ്രദേശമാണ് മലയോര പ്രദേശങ്ങള്‍. എന്നാല്‍ ഏറ്റവും കൂടുതല്‍ അപകടസാധ്യതയുളളതുമാണ്. അടുത്തിടെ, മലയോര റോഡില്‍ അത്തരമൊരു അപകടത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഭാഗ്യത്തിന് സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
റൈഡറും അവന്റെ സുഹൃത്തും അവരുടെ കെടിഎം മോട്ടോര്‍സൈക്കിളില്‍ ഒരു കുന്നിൻ റോഡില്‍ ഓടിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. റൈഡറും സുഹൃത്തും പിന്നീട് മലയുടെ വളഞ്ഞ റോഡിലൂടെ വേഗത്തില്‍ ബൈക്കോടിക്കുന്നതാണ് കാണുന്നത്. മുന്നിലുള്ള റൈഡര്‍ റോഡില്‍ യു-ടേണ്‍ ചെയ്യുന്ന മാരുതി സുസുക്കി ആള്‍ട്ടോ ഹാച്ച്‌ബാക്കില്‍ ഇടിക്കുന്നു. ആള്‍ട്ടോ ഡ്രൈവര്‍ തന്റെ കാര്‍ തിരിക്കുകയായിരുന്നു, റൈഡര്‍ അവന്റെ അടുത്തേക്ക് വേഗത്തില്‍ വന്നത് കൊണ്ട് റൈഡര്‍ക്ക് വിചാരിച്ചത് പോലെ ബ്രേക്ക് ചെയ്യാൻ കഴിഞ്ഞില്ല, അയാള്‍ ആള്‍ട്ടോയുടെ പിൻഭാഗത്ത് ഇടിച്ചു റോഡിലേക്ക് തെറിച്ചു വീണു.
വീണ ഉടനെ എഴുന്നേറ്റു റോഡിന്റെ സൈഡിലുള്ള സിമന്റ് തറയില്‍ ഇരിക്കുന്നതും വേദന കൊണ്ട് പുളയുന്നതും കാണാം. ഹാൻഡില്‍ബാര്‍ തന്റെ നെഞ്ചിലും വയറിലും ഇടിച്ചതായി അദ്ദേഹം പറയുന്നുണ്ട്. അവന്റെ സുഹൃത്ത് ഉടൻ വന്ന് അവന്റെ ബൈക്ക് നിര്‍ത്തി അവനെ പരിശോധിക്കുന്നു. അതിനുശേഷം അയാള്‍ തന്റെ സുഹൃത്തിന്റെ ബൈക്ക് എടുത്ത് റോഡിന്റെ വശത്തേക്ക് കൊണ്ടുവന്നു.
വീഡിയോയില്‍, ആള്‍ട്ടോയുടെ ഡ്രൈവര്‍ വന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും റൈഡറോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു. തന്റെ കാറിനടുത്തേക്ക് റൈഡര്‍ വരുന്നത് തനിക്ക് കാണാൻ കഴിഞ്ഞില്ലെന്നും അത് കാരണം ഉടൻ തന്നെ വാഹനം തിരിച്ചതായും അദ്ദേഹം പറയുന്നുണ്ട്. റൈഡറും സുഹൃത്തും സാഹചര്യം മനസ്സിലാക്കുകയും ശാന്തമായി പ്രതികരിക്കുകയും അമിതവേഗതയില്‍ ക്ഷമ ചോദിക്കുകയും ചെയ്തു. വീഡിയോയിലെ രണ്ട് കക്ഷികളും പക്വതയോടെ സാഹചര്യം കൈകാര്യം ചെയ്യുകയും മുന്നോട്ട് നീങ്ങുകയും ചെയ്തു.
നമ്മുടെ നാട്ടിലാണെങ്കില്‍ എപ്പോള്‍ അടി തുടങ്ങിയേനെ, പരസ്പരം കുറ്റം പറഞ്ഞ് പ്രശ്നം വഷളാക്കിയേനെ, എന്നാല്‍ ഈ വീഡിയോ കാണുന്നവര്‍ക്കെല്ലാം മനസിലാകും തെറ്റ് രണ്ട് പേരുടേയും ഭാഗത്തുണ്ട് എന്ന്. ഒരു മലയോര മേഖലയിലൂടെ പോകേണ്ട ഒരു വേഗതയുണ്ടല്ലോ. എത്ര വിദഗ്ദ ഡ്രൈവര്‍ ആണെങ്കിലും റേസിങ്ങ് ഒക്കെ ട്രാക്കില്‍ ചെയ്യുന്നതാണ് നല്ലത്. മറ്റൊന്നും കൊണ്ടല്ല നിങ്ങള്‍ ഈ കാര്യത്തില്‍ ഭയങ്കര എക്സ്പേര്‍ട്ടായിരിക്കാം പക്ഷേ എതിരെ വരുന്ന മറ്റുളളവര്‍ നിങ്ങളെ പോലെ അല്ലെങ്കിലോ.