ശിവക്ഷേത്രത്തില്‍ നമസ്കരിച്ചതിന് യുവതിയും മകളും കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശിലെ ബറെയ്‍ലിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. കേസര്‍പൂര്‍ ഗ്രാമമുഖ്യന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പുരോഹിതന്‍റെ നിര്‍ദേശപ്രകാരമായിരുന്നു മുപ്പത്തിയെട്ടുകാരിയായ യുവതിയും മകളും ശിവക്ഷേത്രത്തില്‍ നമസ്കരിച്ചതെന്ന് പ്രദേശത്തെ സര്‍ക്കിള്‍ ഓഫീസര്‍ ഗൗരവ് സിങ് പറഞ്ഞു.

ഇരുവരും ഉച്ചയോടെയാണ് ക്ഷേത്രത്തിലെത്തിയത്. പിന്നാലെ നമസ്കരിക്കാൻ തുടങ്ങുകയാണ്. സംഭവം മറ്റുള്ളവര്‍ വിലക്കിയെങ്കിലും ഇരുവരും പ്രാര്‍ഥന തുടരുകയായിരുന്നു. ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കാൻ ശിവക്ഷേത്രത്തില്‍ പോയി നമസ്കരിക്കണമെന്ന പുരോഹിതന്‍റെ ഉപദേശപ്രകാരമായിരുന്നു നടപടിയെന്നാണ് ഇവരുടെ വാദം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മതവികാരം വ്രണപ്പെടുത്തിയതിന് പുരോഹിതനായ ചമൻ സിങ് മിയാൻ, സജീന (38), മകള്‍ സബീന (19) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക