കോട്ടയം: നഗരമധ്യത്തില്‍ ചന്തക്കടവിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ യുവതികള്‍ നേരിട്ടത് ക്രൂരപീഡനമെന്നു റിപ്പോര്‍ട്ട്. കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ പ്രധാന പ്രതി മാനസ് മാത്യു ഇനിയും പിടിയിലായിട്ടില്ലെങ്കിലും കേന്ദ്രത്തില്‍ നടന്ന പീഡനങ്ങള്‍ സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്ഇവിടെ മുപ്പതിലേറെ യുവതികളെയാണ് പ്രതികള്‍ നിരന്തരം വിളിച്ചു വരുത്തി പലര്‍ക്കായി കാഴ്ച വച്ചിരുന്നത്. ഇടപാടുകാരില്‍ നിന്നും മൂവായിരം മുതല്‍ അയ്യായിരം രൂപ വരെയാണ് നടത്തിപ്പുകാര്‍ ഈടാക്കിയിരുന്നത്. മദ്യവും ലഹരിയും മരുന്നുകളും നല്‍കിയ ശേഷമാണ് യുവതികളെ ഇടപാടുകാര്‍ക്ക് കാഴ്ച വച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവിടെ ഇവര്‍ യുവതികളെ എത്തിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ എത്തുന്ന യുവതികള്‍ക്ക് ഒരു ദിവസത്തേയ്ക്ക് ആയിരമോ രണ്ടായിരമോ രൂപ മാത്രമാണ് പ്രതികള്‍ നല്‍കിയിരുന്നത്. എന്നാല്‍, ഇവരുടെ അടുത്തേയ്ക്കു പത്തും പതിനഞ്ചും പേരെയാണ് പ്രതികള്‍ ദിവസവും അയച്ചിരുന്നത്.കോട്ടയം നഗരത്തില്‍ മാത്രം പത്തിലേറെ സ്ഥലങ്ങളില്‍ ഇവര്‍ ഇടപാടുകള്‍ക്കായി വീട് എടുത്തിട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്നു മാസത്തില്‍ താഴെ സമയം മാത്രമാണ് ഇവര്‍ ഇവിടെ പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത്. അതുകൊണ്ടു തന്നെ പൊലീസിനും ഇവരെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെണ്‍വാണിഭ കേന്ദ്രത്തില്‍ കയറി യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രധാന പ്രതികളെ സംരക്ഷിച്ചതും, ക്വട്ടേഷന്‍ നല്‍കിയതും പെണ്‍വാണിഭ കേന്ദ്രം നടത്തിയതും മാനസ് മാത്യു എന്ന യുവാവായിരുന്നു. ഇയാള്‍ മുന്‍പ് നഗരത്തില്‍ തന്നെ പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നു.ഈ കേസില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇയാളെ വെസ്റ്റ് പൊലീസ് തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിലാണ് ഇപ്പോള്‍ ഇയാള്‍ പെണ്‍വാണിഭ സംഘത്തിലും, ക്വട്ടേഷനിലും കുടുങ്ങിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക