നാഗ്‍പൂര്‍: നാഗ്‍പൂരിലെ ബിജെപി നേതാവ് സനാ ഖാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 35കാരിയായ സനാ ഖാനെ ഭര്‍ത്താവ് അമിത് സാഹുവും കൂട്ടാളികളും ഹണി ട്രാപ്പിന് ഉപയോഗിച്ചിരുന്നതായാണ് നാഗ്‍പൂര്‍ പൊലീസിന്റെ കണ്ടെത്തല്‍. അമിത് സാഹുവിന്റെ നേതൃത്വത്തില്‍ പെണ്‍വാണിഭ റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതായും സനാ ഖാനെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായും പൊലീസ് വെളിപ്പെടുത്തുന്നു.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി കോടികളാണ് സനാ ഖാനെ ഉപയോഗിച്ച് ഹണി ട്രാപ്പിലൂടെ സാഹുവും സംഘവും തട്ടിയെടുത്തത്. 2021 മാര്‍ച്ചിലാണ് സനാ ഖാൻ റാക്കറ്റിന്റെ ഭഗമായതെന്നും പൊലീസ് വെളിപ്പെടുത്തുന്നു. പെണ്‍വാണിഭ റാക്കറ്റിന്റെ ഭാഗമാകാൻ മകളെ നിര്‍ബന്ധിച്ചെന്ന് ചൂണ്ടിക്കാട്ടി സനാ ഖാന്റെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അതേസമയം, സനാ ഖാന്റെ മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. കൊലപാതകത്തിന് ശേഷം മൃതദേഹം നദിയില്‍ തള്ളിയെന്നായിരുന്നു ഭര്‍ത്താവ് അമിത് സാഹുവിന്റെ മൊഴി. സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട് സനയും ഭര്‍ത്താവ് അമിത് സാഹുവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
ജബല്‍പൂരിന് അടുത്ത ഹോട്ടല്‍ നടത്തുന്ന സാഹു സനയെ വീട്ടില്‍ വച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി 45 കിലോമീറ്റര്‍ അകലെയുള്ള ഹിരൻ നദിയില്‍ തള്ളുകയായിരുന്നു. എട്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് അമിതിനെ പൊലീസ് അറസ്റ്റു ചെയ്തത്. അമിത് സാഹുവിനൊപ്പം കൂട്ടാളികളായ രമേഷ് സിങ്, ധര്‍മേന്ദ്ര യാദവ് എന്നിവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.