തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ജെയിലര്‍’ ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവില്‍ സ്ക്രീൻ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് എത്തിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതി സന്ദര്‍ശിച്ച അദ്ദേഹം, യോഗിയുടെ കാല്‍ തൊട്ട് വണങ്ങി. യോഗി ആദിത്യനാഥുമായി ചേര്‍ന്നു സിനിമ കാണാൻ ആഗ്രഹുമുണ്ട് എന്നും സിനിമയുടെ വലിയ വിജയം ദൈവത്തിന്റെ അനുഗ്രഹമായി കാണുന്നു എന്നും ലക്‌നൗവിലക്ക് തിരിക്കും മുൻപ് രജനികാന്ത് പറഞ്ഞിരുന്നു.
എന്നാല്‍ ‘ജെയിലര്‍’ സ്‌ക്രീനിങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ല. അദ്ദേഹത്തിന്റെ ഡെപ്യൂട്ടി കേശവ് പ്രസാദ് മൗര്യയാണ് സിനിമ കാണാൻ എത്തിയത്. രജനികാന്തിന്റെ പ്രകടനം താൻ ഏറെ ആസ്വദിച്ചതായി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ പി ടി ഐയോട് പറഞ്ഞു. രജനികാന്ത് ഇന്ന് അയോദ്ധ്യ സന്ദര്‍ശിക്കും.
ഉത്തര്‍പ്രദേശില്‍ എത്തുന്നതിനു മുൻപ് ജാര്‍ഖണ്ഡില്‍ എത്തിയ രജനി, അവിടത്തെ പേര് കേട്ട ചിന്നമസ്ത ക്ഷേത്രം (മാ ചിനമസ്‌തികെ മന്ദിര്‍) സന്ദര്‍ശിച്ചു. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെയും അദ്ദേഹം രാജ് ഭവനില്‍ എത്തി കണ്ടു.ബോക്സ്‌ഓഫീസില്‍ തരംഗം സൃഷ്ടിച്ചു കൊണ്ട് ‘ജെയിലര്‍’ മുന്നേറ്റം തുടരുകയാണ്.