കോഴിക്കോട്: മതങ്ങളെ തൂക്കിനോക്കുമ്ബോള്‍ കൈ വിറയ്ക്കുന്ന രാഷ്ട്രീയ നേതാക്കളുടെ എണ്ണം കേരളത്തില്‍ കൂടിക്കൂടി വരികയാണെന്ന വിമര്‍ശനത്തിന് പുതിയ തെളിവുകള്‍ കിട്ടുകയാണ്. ഭൗതികവാദികളാണ് കമ്യൂണിസ്റ്റുകാര്‍ എന്നും, തികഞ്ഞ മതേതരവാദികളായ അവര്‍ ഒരു മതത്തിനോടും ആഭിമുഖ്യം പുലര്‍ത്തുരുത് എന്നതുമൊക്കെ പഴയ കാര്യം. ഇപ്പോള്‍ അമ്ബലക്കമ്മറ്റിയിലും, പള്ളിക്കമ്മറ്റിയിലുമൊക്കെ പാര്‍ട്ടികേഡര്‍മാര്‍ തന്നെ എത്തിപ്പെടുന്ന കാലമാണ്. അതിന് പുറമേ നഗ്നമായ ന്യൂനപക്ഷ പ്രീണനമാണ് കേരളത്തില്‍ സിപിഎം നടത്തുന്നതെന്ന് കഴിഞ്ഞ കുറേക്കാലമായി ഉയര്‍ന്നുവരുന്ന വിമര്‍ശനമാണ്. അതിന് അടിവരയിടുകയാണ്, തലശ്ശേരി എംഎല്‍എയും നിയമസഭാ സ്പീക്കറുമായ ഷംസീറിന്റെ ചില പ്രസംഗങ്ങള്‍.

ഭൗതികവാദി പാര്‍ട്ടിയില്‍ നിന്ന് നില്‍ക്കുന്ന ഷംസീറിന് സ്വന്തം മതത്തിലെ പ്രശ്നങ്ങള്‍ കാണാൻ കഴിയുന്നില്ല. ‘പരിശുദ്ധ ഖുര്‍ആൻ വളരെ പ്രോഗസീവ് വ്യൂ മുന്നോട്ടുവെക്കുന്ന ഗ്രന്ഥം എന്നാണ്’ ഷംസീര്‍ വിശേഷിപ്പിച്ചത്. ഇസ്ലാം മതത്തെയും ഖുര്‍ആനെയും ഇസ്ലാമിക വിശ്വാസങ്ങളെയും ശരീഅത്ത് നിയമങ്ങളെയും പുകഴ്‌ത്തുന്ന ഷംസീറിന്റെ നിരവധി വീഡിയോകള്‍ ഉണ്ട്. അതേ വ്യക്തി തന്നെ ഹിന്ദു പുരാണങ്ങള്‍ മിത്തുകളാണെന്ന് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷംസീര്‍ ഒരു ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നടത്തിയ ഒരു പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്. ‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ കാലഘട്ടത്തില്‍ ഇതൊക്ക വെറും മിത്തുകളാണ്. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങള്‍. ആനയുടെ തലവെട്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്തതായി പഠിപ്പിക്കുന്നു. പുഷ്പക വിമാനമെന്ന പരാമര്‍ശം തെറ്റായ പ്രചരണമാണ്. ടെക്നോളജിയുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം.”- ഷംസീര്‍ പറയുന്നു. ഇത് കാര്യം ശരിയും ശാസ്ത്രീയവുമാണ്. പക്ഷേ സ്വന്തം മതത്തെക്കുറിച്ച്‌ ഷംസീറിന്റെ പഴയ വീഡിയോ കാണുമ്ബോഴാണ് ഇരട്ടത്താപ്പ് പ്രകടമാവുക.

‘ഇസ്ലാം മഹത്തരം’: വിമര്‍ശന ബുദ്ധിയോടെ മറ്റ് മതങ്ങളെ വിലയിരുത്തുന്ന ഷംസീര്‍ സ്വന്തം മതത്തെക്കുറിച്ച്‌ പുകഴ്‌ത്തി പറയുന്ന നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഷംസീര്‍ ഒരു പ്രസംഗത്തില്‍ ഇങ്ങനെ പറയുന്നു. ‘ഒരാള്‍ സ്വര്‍ഗത്തില്‍ പോകണമോ നരകത്തില്‍ പോകണമോ എന്ന് തീരുമാനിക്കുത് ലീഗല്ല. ഒരാള്‍ വിശ്വാസിയാണോ അവിശ്വാസിയാണോ എന്നെല്ലാം തീരുമാനിക്കുന്നത് മുസ്ലിം ലീഗ് ഓഫീസില്‍ നിന്നല്ല. അതിന് അള്ളാഹു മലക്കുകളെ ഭൂമിയിലേയ്ക്ക് അയച്ചിട്ടുണ്ട്. ഒരു മുസ്ലീമിന്റെ ജീവിതം ഒരു നിസ്‌കാരം മുതല്‍ വാങ്ക് വരെയാണ്. ലേബര്‍ റൂമില്‍ വെച്ച്‌ തന്നെ ചെവിയിലേയ്ക്ക് വാങ്ക് വിളിച്ച്‌ കൊടുക്കുകയാണ്. ആ സമയം മുതല്‍ ഒരു ഇസ്ലാമിന്റെ ജീവിതം തുടങ്ങുകയാണ്. അവൻ ചെയ്യുന്ന നന്മയെയും തിന്മയെയും അറിയാൻ മാലാഖമാരെ മലക്കുകളുടെ ഭൂമിയിലേയ്ക്ക് അയച്ചിരിക്കുന്നു. ഈ ലോകത്തിലെ ജീവിതമല്ല, പരലോകത്തെ ജീവിതമാണ് മഹത്തരം എന്നാണ് ഖുര്‍ആൻ പഠിപ്പിക്കുന്നത്. ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന പുരോഗമന ദര്‍ശനം മുന്നോട്ട് വെയ്ക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആൻ. ”ഷംസീര്‍ ചൂണ്ടിക്കാട്ടുന്നു. അതായത് ഗണപതിയെപ്പോലെ അള്ളാഹുവും മലക്കുമൊന്നും ഷംസീറിന് മിത്തല്ല. ഒരു തികഞ്ഞ വിശ്വാസിയുടെ ശബ്ദമാണ് അവിടെ കേള്‍ക്കുന്നത്.

2020ല്‍ മനോരമ ന്യൂസില്‍ ഷാനി പ്രഭാകരൻ നയിച്ച ഒരു ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതില്‍ ഷംസീര്‍ ഇങ്ങനെ പറയുന്നു. ‘എല്ലാമതഗ്രന്ഥങ്ങളും ഞാൻ വായിച്ച്‌ പഠിച്ചിട്ടുണ്ട്. എല്ലാ മതഗ്രന്ഥങ്ങളും മനുഷ്യസ്നേഹമാണ് പറയുന്നത്. പരിശുദ്ധ ഖുര്‍ആൻ വളരെ പ്രോഗസീവ് വ്യൂ മുന്നോട്ടുവെക്കുന്ന ഗ്രന്ഥമാണ്. ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന വളരെ പ്രോഗ്രസീവായ കാഴ്ചപ്പാട് അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥം. ആ പരിശുദ്ധ ഖുറാനകത്ത് സ്ത്രീ വിരുദ്ധമായ രീതിയിലേക്ക്, സത്രീകള്‍ക്ക് ഏറ്റവും പരിരക്ഷ കൊടുക്കുന്ന മതം ഇസ്ലാമാണ്. അതില്‍ ഒരു തര്‍ക്കവും ആര്‍ക്കും വേണ്ട. സ്ത്രീകള്‍ക്ക് ഏറ്റവും പരിരക്ഷ കൊടുക്കുന്ന മതമായ ഇസ്ലാമിനെ യാഥാസ്ഥിതിക മതപൗരോഹിത്യം…”( ചര്‍ച്ചയില്‍ അപ്പോള്‍ അവതാരകയായ ഷാനി പ്രഭാകരൻ അപ്പോള്‍ ഇടപെടുന്നു) ഷാനി: ഒരു മതവും സ്ത്രീകള്‍ക്ക് പരിരക്ഷ കൊടുക്കുന്നില്ല. മാത്രമല്ല പരിരക്ഷയല്ല മതങ്ങള്‍ നല്‍കേണ്ടത് തുല്യതയാണ്.അങ്ങനെ പറഞ്ഞാല്‍ പുതിയൊരു തര്‍ക്കം നമ്മുടെ ഇടയില്‍ ഉന്നയിക്കും”- അതിന് ഷംസീര്‍ ഇങ്ങനെ പറയുന്നു.’ ഇസ്ലാം സ്ത്രീകള്‍ക്ക് തുല്യത മാത്രമല്ല പുരുഷനേക്കാള്‍, ഒരു പടി സ്വാതന്ത്ര്യം ചിലയിടങ്ങളില്‍ നല്‍കുന്നുണ്ട്. അതാണ് ഇസ്ലാം.”- ഈ സംഭാഷണ ശകലവും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.വല്ലാത്ത ഒരു തരം പുരോഗമനം എന്നും മതങ്ങളെ തൂക്കിനോക്കുമ്ബോള്‍, ആര്‍ക്കാണ് കൈവിറയ്ക്കുന്നതെന്നും ചോദിച്ച്‌ സ്വതന്ത്രചിന്തകരും ഷംസീറിനെ ട്രോളുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക