എ ഐ ക്യാമറ പദ്ധതിയില്‍ അടിമുടി ദുരൂഹത,അഴിമതിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി കെല്‍ട്രോണ്‍ എംഡി നാരായണ മൂര്‍ത്തി രംഗത്ത്. എല്ലാ നടപടി കളും സുതാര്യമായാണ് നടത്തിയത്. പദ്ധതി തുക ആദ്യം മുതല്‍ 235 കോടി തന്നെയായിരുന്നു. ചര്‍ച്ച ചെയ്ത ശേഷം 232 കോടിയാക്കി.
ഇതില്‍ 151 കോടി യാണ് SRIT എന്ന കമ്ബനിക്ക് ഉപകരാര്‍ നല്‍കിയത്. ബാക്കി തുക കണ്‍ട്രോള്‍ നടത്താനും ചെല്ലാന്‍ അയക്കാനും കെല്‍ട്രോണിന്റെ ചെലവിനുമായി വിനിയോഗിക്കേണ്ടതാണ്. ഒരു ക്യാമറ 35 ലക്ഷമെന പ്രചരണം തെറ്റാണ്.ഒരു ക്യാമറ സിസ്റ്റത്തിന്റെ വില 9.5 ലക്ഷം മാത്രമാണ്. 74 കോടിരൂപയാണ് ക്യാമറയ്ക്കായി ചെലവാക്കിയത്. ബാക്കി സാങ്കേതികസംവിധാനം , സര്‍വര്‍ റൂം , പലിശ ഇങ്ങനെയാണ് .
SRIT എന്ന സ്ഥാപനം മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്.ആ കമ്ബനി ഉപകരാര്‍ നല്‍കിയതില്‍ കെല്‍ട്രോണിന് ബാധ്യതയില്ല. സര്‍ക്കാര്‍ ഇതുവരെ ഒരു പൈസയും ചെലവഴിച്ചിട്ടില്ല.ഒരാള്‍ക്കും തെറ്റായി പിഴ ചുമത്തതിരിക്കാനാണ് കണ്‍ട്രോള്‍ റൂമിലെ ജീവനക്കാര്‍ പരിശോധിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
232 കോടിയ്ക്ക് 726 ക്യാമറകള്‍ സ്ഥാപിച്ച എ ഐ ട്രാഫിക് പദ്ധതിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. കരാറില്‍ രേഖപ്പെടുത്തിയത് 75 കോടിയെന്നായിരുന്നു. പിന്നീടത് 232 കോടിയായി ഉയര്‍ത്തി. കെല്‍ട്രോണിന് കരാര്‍ നല്‍കിയത് 151. 22 കോടിയ്ക്കാണെന്നും ചെന്നിത്തല പറഞ്ഞു.
ട്രാഫിക് രംഗത്ത് മുന്‍ പരിചയമില്ലാത്ത ബംഗലൂരു കേന്ദ്രമാക്കിയ SRIT യെ പദ്ധതി ഏല്‍പ്പിക്കുകയാണ് കെല്‍ട്രോണ്‍ ചെയ്തത്. അവരത് മറ്റു രണ്ട് കന്പനികള്‍ക്ക് ഉപകരാര്‍ നല്‍കുകയും ചെയ്തു. തിരുവനന്തപുരം കേന്ദ്രമായ ലൈറ്റ് മാസ്റ്റര്‍ ലൈറ്റനിങ്ങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും കോഴിക്കോട് കേന്ദ്രമായ റൊസാദിയോ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനുമാണ് ഉപകരാര്‍ നല്‍കിയത്. അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് ലൈറ്റ് മാസ്റ്റര്‍ പിന്മാറി. കഴിക്കോട്ടേത് തട്ടിക്കൂട്ട് കമ്ബനിയെന്നും ചെന്നിത്തല ആരോപിച്ചു. 75 കോടിയില്‍ തുടങ്ങിയ പദ്ധതി 232 കോടിയായതെങ്ങനെയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.
വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷകള്‍ക്ക് കെല്‍ട്രോണ് മറുപടി നല്‍കുന്നില്ല. നാലു ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ രേഖകള്‍ നല്‍കിയില്ലെങ്കില്‍ താന്‍ രേഖകള് പുറത്തുവിടുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബോഷ് ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ ഏറ്റവും സ്വീകാര്യതയുള്ള നിരീക്ഷണ ക്യാമറ നിർമ്മാതാക്കൾ ഇതിലും മികച്ച ക്യാമറകൾ ഒരെണ്ണം ആയി വാങ്ങുമ്പോൾ പോലും ഒന്നരലക്ഷം രൂപയ്ക്കാണ് സോഫ്റ്റ്‌വെയറും ഇൻസ്റ്റലേഷനും സഹിതം വിൽക്കുന്നത്. അങ്ങനെ കണക്കാക്കുമ്പോൾ കെൽട്രോൺ എംഡി പറയുന്ന ഒമ്പതര ലക്ഷം രൂപ പോലും 10 മടങ്ങ് വിലയാണ്. അടിമുടി ദുരൂഹത നിറഞ്ഞുനിൽക്കുന്ന ഈ ഇടപാടുകൾ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയുടെ കഥയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വരുംദിവസങ്ങളിൽ സംസ്ഥാന ഖജനാവ് കൊള്ളയടിച്ചത് ആരെന്ന് അറിയാൻ കഴിയും എന്ന് പ്രതീക്ഷയിലാണ് പൊതുജനങ്ങൾ