വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഗോവയിലേക്ക് പോയ യുവതിയും യുവാവും മുങ്ങിമരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ സുപ്രിയ ദുബെ (26), വിഭു ശര്‍മ (27) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് പാലോലം ബീച്ചിലായിരുന്നു ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുപ്രിയ ബാംഗ്ലൂരിലും വിഭു ഡല്‍ഹിയിലുമാണ് ജോലി ചെയ്യുന്നത്. വാലെൈന്റന്‍സ് ഡേ ആഘോഷിക്കാന്‍ ഇരുവരും ഗോവയിലെത്തുകയായിരുന്നെന്ന് കൊങ്കണ്‍ പൊലീസിനെ ഉദ്ധരിച്ച്‌ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സുപ്രിയയും വിഭുവും ബന്ധുക്കളാണെന്നും ഇവര്‍ ഗോവയിലുണ്ടെന്ന് വീട്ടുകാര്‍ക്ക് അറിയില്ലെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി അത്താഴം കഴിച്ച ശേഷം ഇവര്‍ നീന്താന്‍ വെള്ളത്തിലിറങ്ങിയതായാണ് കരുതുന്നത്. കടല്‍ത്തീരത്ത് നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണിലൂടെയാണ് ഇരുവരെയും തിരിച്ചറിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുപ്രിയ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വിഭു ശര്‍മയും മുങ്ങുകയാണെന്നാണ് പൊലീസ് കരുതുന്നത്. വിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ലൈഫ് ഗാര്‍ഡിന്റെ സഹായത്തോടെ കരയ്ക്കെത്തിക്കുകയായിരുന്നു.തിങ്കളാഴ്ച രാത്രി പാലോലം ബീച്ചിന് സമീപം ഇരുവരും നില്‍ക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നെന്നും പൊലീസ് പറയുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക