മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വ്യായാമശാലയില്‍ വർക്കൗടിനിടെ ഹോട്ടലുടമ കുഴഞ്ഞുവീണ് മരിച്ചു. ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 53 കാരനായ പ്രദീപ് രഘുവംശി എന്നയാളാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു.
കഴിഞ്ഞ ദിവസമാണ് ദാരുണസംഭവമുണ്ടായത്. വൃന്ദാവന്‍ ഹോട്ടലിന്റെ നടത്തിപ്പുകാരനായ രഘുവംശി ആരോഗ്യം നിലനിര്‍ത്താന്‍ ദിവസവും വ്യായാമശാലയില്‍ പോകുമായിരുന്നു. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ ഇന്‍ഡോറിലെ വിജയ് നഗര്‍ ഏരിയയിലുള്ള ഗോള്‍ഡ് ജിമ്മില്‍ വ്യായാമശാലയില്‍ രഘുവംശി എത്തി. ഏകദേശം അഞ്ച് മിനിറ്റോളം ട്രെഡ്മിലില്‍ പരിശീലിച്ച ശേഷം ജാകറ്റ് അഴിക്കാന്‍ ശ്രമിക്കുന്നതിനിടെ ബോധരഹിതനായി വീഴുകയായിരുന്നു.
കഴിഞ്ഞ ഏഴ് വര്‍ഷമായി രഘുവംശി സ്ഥിരമായി വ്യായാമശാലയില്‍ പോകാറുണ്ടായിരുന്നു. ആരോഗ്യകാര്യത്തില്‍ അദ്ദേഹം കണിശക്കരാനയിരുന്നുവെന്നും ആഴ്ചയില്‍ അഞ്ചു ദിവസവും വ്യായാമശാലയില്‍ പോകുമായിരുന്നുവെന്നും ലോക്ഡൗണില്‍ പോലും അദ്ദേഹം സ്ഥിരമായി വ്യായാമം ചെയ്യുമായിരുന്നുവെന്നും ഭാര്യ പറഞ്ഞു.ബിജെപി ദേശീയ ജനറല്‍ സെക്രടറി കൈലാഷ് വിജയവര്‍ഗിയയുടെ അടുത്ത സഹായികളിലൊരാളാണ് രഘുവംശി. മകനും രണ്ട് പെണ്‍മക്കളുമുണ്ട്. ജനുവരി 17നാണ് ഒരു മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്.