പാര്‍ലമെന്റിലെ ക്രോസ്-പാര്‍ട്ടി ഗ്രൂപ്പുകള്‍ സംഘടിപ്പിച്ച വിദേശ യാത്രകളിലെ എംപിമാരുടെ മോശം പെരുമാറ്റത്തില്‍ യുകെ പ്രധാനമന്ത്രി ഋഷി സുനക് ആശങ്ക പ്രകടിപ്പിച്ചു.വിദേശ പര്യടനങ്ങള്‍ക്കിടെ മറ്റ് സ്ത്രീകളുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നതും മദ്യപിക്കുന്നതും ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ‘ഔദ്യോഗിക യാത്രകള്‍ക്കിടെ പാര്‍ലമെന്റ് എംപിമാര്‍ മദ്യപിക്കുന്നതും അന്യസ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇത് എന്നെ വളരെ ആശങ്കപ്പെടുത്തുന്നു’ എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം ഈ വിഷയത്തില്‍ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവും വ്യക്തമാക്കി.’പാര്‍ലമെന്റ് അംഗങ്ങളുടെ യാത്രകള്‍ നിയന്ത്രിക്കുന്നത് ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പാണ് (എപിപിജി). എന്നാല്‍ എംപിമാരുടെ ഈ പെരുമാറ്റത്തില്‍ ആശങ്കയുണ്ട്,’ എന്നാണ് അദ്ദേഹം പറഞ്ഞത്. ചില പ്രത്യേക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി എംപിമാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച അനൗദ്യോഗിക ക്രോസ് പാര്‍ട്ടി ബോഡിയാണ് എപിപിജി. ഏകദേശം 700 എപിപിജികളാണ് ഇപ്പോള്‍ നിലവിലുള്ളത്. എപിപിജികളെക്കുറിച്ച്‌ ഇതിനുമുമ്ബും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എംപിമാര്‍ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരായിരിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ പക്ഷം. ഇതിന് വെല്ലുവിളിയാകുന്ന സ്വഭാവമാണ് ചിലരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം എപിപിജികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം പാര്‍ലമെന്റിനാണ്. പാര്‍ലമെന്റിന്റെ പരിധിയിലുള്ള വിഷയമാണത്. എന്നിരുന്നാലും എപിപിജികളുടെ പ്രവര്‍ത്തനത്തെ വിലയിരുത്താന്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് കമ്മിറ്റിയെ നിയോഗിക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.എം.പിമാരുടെ സ്വഭാവദൂഷ്യത്തെപ്പറ്റി നേരത്തേയും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അടുത്തിടെ തെക്ക്-കിഴക്കന്‍ ഏഷ്യ സന്ദര്‍ശനത്തിനായി എത്തിയ ഒരു മുന്‍ എംപി ആദ്യം അന്വേഷിച്ചത് പ്രദേശത്തെ ഒരു വേശ്യാലയത്തെപ്പറ്റിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ ഒരു മുന്‍ ലേബര്‍ പാര്‍ട്ടി എംപിയ്‌ക്കെതിരെയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. റഷ്യന്‍ പെണ്‍കുട്ടികളുമായി അദ്ദേഹം ലൈംഗികബന്ധത്തിലേര്‍പ്പെട്ടുവെന്നും സെക്‌സ് പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക